എന്നെക്കുറിച്ച്
താഴ്വാര പൂക്കള്‍
2010, ജൂൺ 19, ശനിയാഴ്‌ച
വികസനത്തിന്റെ പിന്‍ വഴികള്‍..(കവിത)
കറുത്ത പക്ഷത്തിന്‍ ഇരുട്ടതിന്റെ
കനത്ത വര്‍ണതാല്‍ പൊതിഞ്ഞു നിന്നു
കുഴിഞ്ഞ അക്ഷിതന്‍ തിളക്കമററ
നേത്ര പടലമത്രയും പൊടിഞ്ഞു പോയി
ചിരിച്ചു വന്നവര്‍ എരിച്ചു വച്ച
വിളക്കതത്രയും മോഹമോടെ
എടുത്തു വച്ചെന്‍റെ ഹൃത്തടത്തില്‍
വെന്തു പോയല്ലോ കേശ പാദം
പണ്ടുകാലമില്‍ എത്ര എത്ര
ധൃഷ്ടരാം നിര യൌവനങ്ങള്‍
തച്ചുടച്ചതീ പഴ ഗോപുരങ്ങള്‍
ദുഷിച്ചു നാറുമീ തമസ്സ് മാറ്റാന്‍
തിരിച്ചു വന്നെന്റെ പാഴ്കുടിലില്‍
ദ്രവിച്ചു തൂങ്ങുന്ന പഴം കതകില്‍
മദിച്ചു തട്ടുന്ന ഈ പിശാചിന്‍
കരുത്തില്‍ നിന്നെന്നെ ആര്‍ വിടര്‍ത്തും...?
ഒരിറ്റു ജീവനെ ബാക്കിയുള്ളൂ
ഹരിത പത്രങ്ങള്‍ പൊഴിഞ്ഞു പോയി
തുരുമ്പിച്ചു പോയെന്‍ കാമ്പ് പോലും
തായ് വേര് നീട്ടി ഞാന്‍;വെള്ളമില്ല!!!
മദിച്ചു തുള്ളുമീ ദുഷ്ട ജന്മം ,സര്‍വം
പിടിച്ചു പാദതാല്‍ മൂടി വക്കും
ഉണരുകില്ലയോ അതിന്നു മുന്‍പേ
അലസ താപസി....യുവ ചരിത്രം.
ദൈവമക്കള്‍ (കഥ)
അപ്പൂ......എന്‍റെ പോന്നു മോനെ......"
രേണുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ജനാല വഴി അവള്‍ പുറത്തേക്കു നോക്കി...തനിക്ക് താഴെ....പതിനെട്ടു നിലകള്‍ക്കും താഴെ കുനു കുന കത്തുന്നവഴി
വിളക്കുകള്‍കാണാം.കളിപ്പാട്ടങ്ങള്‍ പോലെ മെല്ലെ മെല്ലെ പോകുന്ന വാഹനങ്ങളും അവിടവിടെ ഒറ്റപ്പെട്ടു തല ഉയര്‍ത്തി
നില്‍കുന്ന ബഹുനില കെട്ടിടങ്ങളും.....
അതിനെല്ലാം ഉപരിയായി കനത്ത ഇരുട്ട്....ഇരുട്ട് മാത്രം.....
"നാളെ രാവിലെ ഇവിടെ എന്തൊരു ബഹളമായിരിക്കും...,അവരില്‍ ചിലരെന്നെ മകനെ കൊന്ന അമ്മയെന്ന്
കുറ്റപ്പെടുത്തും.കുട്ടികള്‍ ഭയത്തോടെ നോക്കും ആന്‍റിഎന്ന് വിളിച്ചു ഓടി വരാറുള്ള അച്ചുവും അമ്മുവും ഭയത്തോടെ
നിലവിളിച്ചു അവരുടെ അമ്മമാരുടെ മാറിടത്തില്‍ ഒട്ടി ചേരും....
രേണു അപ്പുവിന്റെ നേരെ നോക്കി ....ഒരു ചെറു അനക്കം....അവള്‍ ചെന്ന്
അവന്‍റെ ശ്വാസഗതി പരിശോധിച്ചു.കൈകള്‍ ഉയര്‍ത്തി നാഡി പിടിച്ചു നോക്കി..ഇല്ല....തനിക്ക് തോന്നിയതാണ്...അപ്പുവിന്റെ
ശരീരം ഇനി ചലിക്കില്ല...ഒരിലയനക്കം ഉണ്ടാക്കാന്‍ അവന്‍റെ കൊച്ചു ശാസവും ഇനി ഉണ്ടാവില്ല.."തത്ത " എന്ന് വിളിച്ചു
എല്ലാവരോടും നിഷ്കളങ്കമായി ചിരിച്ചു അവ്യക്തമായി കുശലം പറയുന്ന അപ്പു ഇനി ആര്‍കും പ്രശ്നമാവില്ല..
രേണു തുളുമ്പി പോയ വിതുമ്പല്‍ ചുണ്ട്‌കടിച്ചമര്‍ത്തി..
അവളോര്‍ത്തു..
വിവാഹത്തിന്‍റെ അഞ്ചാം വര്‍ഷത്തില്‍ ഒരു കുട്ടി വേണമെന്ന് ആഗ്രഹിച്ച മാസത്തില്‍ തന്നെ അവന്‍ വരവറിയിച്ചു.. അവന്‍ ജനിച്ചപ്പോള്‍ എന്ത് സന്തോഷമായിരുന്നു എല്ലാവര്‍ക്കും..രഘുവിന്റെ മോഹം പോലെ ആണ്‍കുട്ടി!!
എല്ലാവരും ഒരു പോലെ പറഞ്ഞു "കുട്ടിക്ക് അച്ഛന്‍റെ അതെ കണ്ണും മൂക്കും...."
രഘുവിന്റെ അമ്മ അവളോട് ആദ്യമായി സൗമ്യമായി സംസാരിച്ചത് ...രഘുവിന് ഉദ്യോഗ കയറ്റം കിട്ടിയത് ..അവരുടെ മോഹം പോലെ നഗരത്തില്‍ സ്വന്തമായി ഫ്ലാറ്റ് വാങ്ങിയത്...എല്ലാം പെട്ടെന്നായിരുന്നു..
രഘു ഇപ്പോഴും പറയും...
"ഇവന്‍ എന്റെ ഭാഗ്യ നക്ഷത്രം ആണ് രേണു..ദൈവം നമുക്ക് തന്ന നിധി!!!"
അപ്പു മറ്റു കുട്ടികളെ പോലെ കരയുകയോ പിടി വാശി കാണിക്കുകയോ ചെയ്തില്ല ..ചുണ്ടില്‍ മുലകണ്ണ് ചേര്‍ത്ത് വച്ച് ചന്തിയില്‍ മേല്ലെ താളം പിടിക്കുമ്പോള്‍ മെല്ലെ അവന്‍ തുടങ്ങും..
പാല് കുടിക്കാന്‍ തന്നെ അവന്‍ ബദ്ധപെടുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ രേണുവിന്റെ മനസ്സില്‍ ആശങ്കകള്‍ ചിറകടിച്ചു..അവള്‍ അത് രഘുവിനെ അറിയിക്കുകയും ചെയ്തു...
"ഹേയ്....നീ വെറുതെ ഓരോന്ന് സങ്കല്‍പിക്കാതെ രേണു..കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്ര സ്കാനിങ്ങുകള്‍ നടത്തിയതാ..എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ പറയാതെ ഇരിക്കുമോ..?കൊച്ചു കുട്ടികള്‍ അങ്ങനെ ഒക്കെയാ.."
ഇപ്പോഴും ഓരോ അസുഖങ്ങളുമായി മത്സരിച്ച അവന്റെ മോരുപ്പുള്ള അയഞ്ഞ ശരീരത്തിന് മറുമരുന്നായി അമ്മ സര്‍പം പാട്ട് നടത്തി പ്രസാദം കൊടുത്തയച്ചു..മറ്റു കുട്ടികളില്‍ നിന്ന് അപ്പു വ്യത്യസ്തനാണെന്ന് രഘുവും സമ്മതിച്ചപ്പോള്‍ മാത്രമാണ് ഒരു സ്പെഷലിസ്ട്ടിനെ കാണിക്കൂ എന്ന് സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍ വയ്മനസ്യത്തോടെ എങ്കിലും സമ്മതിച്ചത്..
"ലക്ഷം പേരില്‍ നിന്നും തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് ദൈവം നല്‍കുന്ന സമ്മാനമാണ് ഇവര്‍.നിങ്ങളുടെ കരുണ,സ്നേഹം, കരുതല്‍ എല്ലാം ഏറെ ആവശ്യമുള്ളവര്‍..ഇവനിലൂടെ ദൈവം നിങ്ങളില്‍ ഏല്പിച്ച ഉത്തരവാദിത്തം നന്നായി നിറവേറ്റുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു..ബുധിമാന്ദ്യതിനു ജനിതകമോ മറ്റു സാഹചര്യങ്ങളോ..ഉദാഹരണത്തിന് ഗര്‍ഭ നിരോധനവും ആയി ബന്ധപെട്ട ചില മരുന്നുകള്‍ ഒക്കെ കാരണമായേക്കാം..ക്രമപ്രകാരമുള്ള പരിശീലനത്തിലൂടെ സ്വന്തം കാര്യങ്ങള്‍ക്ക് ഇവരെ പ്രാപ്തരാക്കാന്‍ ശ്രമിക്കുന്ന ഒരുപാടു സ്ഥാപനങ്ങള്‍ ഉണ്ട് ഇവിടെ..ഒട്ടിസതിന്റെ ഒരു പ്രധാന ശാഖയായ മന്ഗോളിയന്സില്‍ പെട്ട ആളാണ് അപ്പു...പ്രതിരോധ ശേഷി,ഓര്മ ശക്തി,മറ്റു ശാരീരികവും മാനസികവും ആയ സജീവതകള്‍ ഒക്കെ കുറവായിരിക്കു ഇവരില്‍....നിത്യ ജീവിതത്തില്‍ മറ്റുള്ളവരോടെന്നപോലെ പോലെ സ്വാഭാവികമായി ഇടപെടു..
കുറച്ചു ശ്രദ്ധ കൊടുക്കൂ..ബാക്കി എല്ലാം ദൈവ ഹിതം.."
ഫാദര്‍ യോഹന്നാന്‍ ഇത്തിള എന്ന ഡോക്ടറുടെ സാരോപദേശങ്ങള്‍ രഘുവിന്റെ കണ്ണുകള്‍ക്ക് അമര്‍ഷത്തിന്റെ മൂര്‍ച്ച നല്‍കി..പടിയിറങ്ങി നടക്കുമ്പോള്‍ രഘുവിന്റെ മുറുമുറുപ്പ് അവള്‍ അവ്യക്തമായി കേട്ടു.
" നാശം പിടിക്കാന്‍ ഈ പണ്ടാരം ജനിക്കേണ്ടി ഇരുന്നില്ല.."
രേണുവിന്റെ തലച്ചോര്‍ കുഴഞ്ഞുരുകി ഹൃദയ ധമനികളെ തകര്‍ത്തെറിഞ്ഞ് അടിവയറ്റില്‍ ഒരു വിങ്ങലായി നിറഞ്ഞു വന്നു..
രഘുവിന്റെ അമ്മ ശാപം കിട്ടിയ രേണുവിന്റെ ജീവിതത്തെ മറ്റുള്ളവര്‍ക്ക് വിവരിച്ചു നല്‍കി...അനാധാലയത്തിലേക്ക് അവളെ ഭ്രാന്തിയായ തള്ള വലിചെറിഞ്ഞതാണെന്നും അവിഹിത ഗര്ഭാങ്ങളുടെ ജനിതക വര്‍ണം ബീഭത്സമാണെന്നും ആ വാക്കുകള്‍ അവളെ ഓര്‍മപെടുത്തി..ഊരും പേരും അറിയാതവളെ വീട്ടില്‍ കയറ്റി കൊണ്ട് വന്നതിനു രഘുവിനെ അവര്‍ കുറ്റപെടുത്തി കൊണ്ടിരുന്നു.രഘു മുന്പെന്ന പോലെ ഇപ്പോള്‍ അവരോടു ദേഷ്യപെട്ടില്ല..ആ മുഖത്തെ കുറ്റബോധം രേണു സങ്കടത്തോടെ നോക്കി നിന്നു..
അടുകളയില്‍ തിരക്കിട്ട ജോലിയില്‍ ആയിരുന്ന രേണു രഘുവിന്റെ അലര്‍ച്ച കേട്ടാണ് ഹാളിലേക്ക് ഓടി വന്നത്..
"ഈ നാശതിനെ എടുത്തു കൊണ്ടു പോകുന്നുണ്ടോ..?"
രേണു നോക്കുമ്പോള്‍ വിസര്‍ജ്യത്തില്‍ ചിത്രം വരക്കുന്ന അപ്പു..ടീവിയില്‍ നടക്കുന്ന കോമഡി പ്രോഗ്രാമില്‍ രൂക്ഷമായി കണ്ണുകള്‍ കൊരുത് കൊണ്ട് രഘു എഴുന്നേറ്റു..
"നാശം ഒരിടത്തും സ്വസ്ഥത തരില്ല...."വെറുപ്പോടെ അയാള്‍ അപ്പുവിനെ നോക്കി....അപ്പു കൈകള്‍ ഉയര്‍ത്തി അയാളുടെ കാലുകളില്‍ പിടിച്ചതെ അയാള്‍ കാല്‍ കുടഞ്ഞു കളഞ്ഞു...പതുങ്ങിയ വികൃത ശബ്ദത്തോടെ അപ്പു ഭിത്തിയില്‍ അടിച്ചു നിലത്ത് വീണു...വസ്ത്രം മാറി രഘു വേഗം പുറത്തേക്കു ഇറങ്ങി പോയി..കുഞ്ഞിനെ വാരിയെടുത്ത് പോട്ടികരയുന്ന രേണുവിനെ അയാള്‍ ശ്രധിച്ചതെ ഇല്ല..
മരവിപ്പില്‍ നിന്നും മുക്തയായപ്പോള്‍ അവള്‍ അത് ശ്രദ്ധിച്ചു..അപ്പോഴും അപ്പുവിന്റെ കഴുത്തില്‍ നിന്നും അവളുടെ കൈകള്‍ പിടി വിട്ടിരുന്നില്ല..അവള്‍ അപ്പുവിനെ എടുത്തു ബാത്ത്റൂമില്‍ കിടത്തി കുളിപ്പിച്ച് പുത്തന്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ചു.കണ്ണെഴുതി കിടക്കുന്ന അവനെ അവള്‍ നിര്‍വികാരതയോടെ നോക്കി നിന്നു...
************************************************************************************
ജനാലയിലൂടെ അവള്‍ പുറത്തേക്കു നോക്കി...കറുത്ത ആകാശത്തില്‍ അപ്പോള്‍ ഒറ്റപെട്ട ഒരു നക്ഷത്രം തിളങ്ങി..നക്ഷത്ര സിംഹാസനത്തില്‍ അവള്‍ ദൈവത്തെ കണ്ടു..ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണ...അവളുടെ ഉള്ളില്‍ ആരോ മന്ത്രിച്ചു..
ഭ്രാന്തമായ ആവേശത്തോടെ അപ്പുവിനെ വാരിയെടുതവള്‍ ടെറസ്സിലേക്ക് ഓടികയറി...നക്ഷത്ര സിംഹാസനത്തിലേക്ക് കൈകള്‍ ഉയര്‍ത്തി വിളിച്ചു ചോദിച്ചു..
"ഞങ്ങള്‍ മാലാഖമാര്‍ക്ക് ഈ ഭൂമി വേണ്ടാ..സ്വര്‍ഗത്തില്‍ ഞങ്ങള്‍ക്ക് ഇടമില്ലയോ..?"
നക്ഷത്ര സിംഹാസനത്തിലെ ദൈവം പുഞ്ചിരിച്ചു കൊണ്ട് കൈകള്‍ നീട്ടി...തന്റെ ചിറകുകള്‍ വിടര്‍ത്തി രേണു സിംഹാസനം
ലക്ശ്യമാക്കിപറന്നു....കുഞ്ഞു മാലാഖ അപ്പോഴും നിറഞ്ഞ മുലകളിലെ വാര്‍ന്ന പാലിന്റെ ചെറുചൂടില്‍ മയങ്ങി..
ഉണര്‍ച്ച കാത്ത്...
2010, ഏപ്രിൽ 19, തിങ്കളാഴ്‌ച
മയാനദി മണല്‍കരയോരം(കഥ)
മയാനദി കരയില്‍ നിന്നും കന്നുകാലികള്‍ ദാഹം ശമിപ്പിക്കുന്നത് എനിക്ക് ജനാല വഴി കാണാം.മണല്‍ പുറത്തു കുട്ടികളും
സ്ത്രീകളും തുണികള്‍ വിരിച്ച് ഉണക്കുന്നു. അവിടവിടെ ടെന്റുകള്‍ കെട്ടി താമസിക്കുന്ന നാടോടികള്‍ ഉത്സവം കഴിയുമ്പോള്‍
മയാഗന്ചില്‍ നിന്നും യാത്രയാകും...അതുവരെ പകല്‍ പൂരം മണല്‍ പുറത്താണ്.
ഹോട്ടലിലെ സ്ഥിരസന്ദര്‍ശകന്‍ ആകയാല്‍ ലഭിച്ച സൗജന്യം...... വന്ന ഉടനെ എനിക്ക് എന്റെ സ്ഥിരം റൂം തുറന്നു കിട്ടി.
വൃത്തി ആക്കിയിരുന്നില്ലെന്കിലും എന്റെ ക്ഷീണം കണ്ടു നൈന തുറന്നു തന്നതാണ്.
ഉപചാരത്ത്തോടെ അവന്‍ പറഞ്ഞു...
"സര്‍ റെഡി ആകുമ്പോഴേക്കും അവരെത്തും ....പുതിയ ആളാണ് നാടോടികളോട് ഒപ്പം വന്നത്...കാഴ്ചയില്‍ വലിയ
പ്രായമൊന്നുമില്ല....സ്ഥിരം നമ്പരോന്നും എടുത്ത്തെക്കല്ലേ......ആളെങ്ങനെ ആണെന്ന് ഇത് വരെ ഉറപ്പിച്ചിട്ടില്ല......."
"ഡയമണ്ട് ഈഗിള്‍ " അത്ര വലിയ ഹോട്ടല്‍ ഒന്നും അല്ല.പഴകിയ കുമ്മായം അടര്‍ന്നു വീഴുന്ന ചെളിപിടിച്ച ഭിത്തിയും
പലകയടിച്ചു നിലകള്‍ തീര്‍ത്ത മൂന്നു നിലകള്‍ ഉള്ള ഒരു കെട്ടിടം .കറുത്ത ബോര്‍ഡും വെളുത്ത അക്ഷരങ്ങളും പരസ്പരം
കടന്നു കയറുന്ന പൂമുഖത്തിന് താഴെ നൈന -അയാളാണ് ഉടമസ്ഥനും മാനേജരും റൂംബോയിയും എല്ലാം.പാചകത്തിനും
ഉള്പണികള്‍ക്കും ആയി ഒരു സഹായി കൂടി ഉണ്ടായിരുന്നു അവിടെ....ഉത്സവകാലത്ത് മാത്രം ഉണ്ടാകുന്ന തിരക്കില്‍
ജോലിഭാരം കൂടുകയാല്‍ അപ്പോള്‍ മാത്രം നാടോടികളില്‍ നിന്നും മറ്റും അയാള്‍ ഒന്നോ രണ്ടോ പേരെ നിയമിച്ചിരുന്നു ..
"രാവിലെ ഒന്നും വേണ്ട...ഉറങ്ങി എഴുന്നേറ്റു ഉച്ച ഊണിനു ഞാന്‍ഉണ്ടാകും.."
തളര്‍ന്ന ശബ്ദത്തില്‍ നൈനയെ യാത്രയാക്കി ഞാന്‍ കിടക്കയില്‍ ഇരുന്നു.ബെഡ് ഷീറ്റില്‍ ചുളിവുകള്‍ ഇലെന്കിലും നന്നേ
മുഷിഞ്ഞിരുന്നു.മദ്യലഹരിയും ക്ഷീണവും എന്നെ വേഗം ഉറക്കത്തിലേക്ക് ഒഴുക്കി അടുപ്പിച്ചു.
വാതില്‍ തുറന്നു വന്ന തടിച്ച സ്ത്രീ ക്ഷമാപണത്തോടെ തന്റെ ജോലി ആരംഭിച്ചു.മഞ്ഞു വീണ അവ്യക്തമായ കാഴ്ചയിലൂടെ
വലിയ പൊട്ടു തൊട്ട ആമുഖം ഒരു മിന്നല്‍ പിണറായി ഉള്ളിലെവിടെയോ പുളഞ്ഞു..ഇരുളിലെന്ന പോലെ അവര്‍ ജോലി
ചെയ്യുന്ന കാഴ്ചയില്‍ ഞാന്‍ ഉറക്കതിന്‍ കയത്തിലേക്ക് വലിചെടുക്കപെട്ടു.
ഉണര്നപോഴേക്കും ഉച്ച സൂര്യന്റെ കാഠിന്യം കുറഞ്ഞിരുന്നു.തുറന്നിട്ട ജാലകത്തിലൂടെ സ്വര്‍ണ വര്‍ണമാര്ന മയാനദിയിലെ
ഓളങ്ങള്‍ കണ്ടാണ് ദിനാരംഭം!!!!
എഴുന്നേറ്റു കണ്ണാടിയില്‍ നോക്കി .....
അലങ്കോലമായി കിടക്കുന്ന തലമുടിയും താടിയും കൊതി ഒതുക്കുവാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി.
അമ്മ എപ്പോഴും പറയും
"മുടീം താടീം ഒക്കെ വെട്ടി മനുഷേന പോലെ നടന്നൂടെ രമേശാ....?"
തന്നെ പോലെ അനുസരണ ഇല്ലാത്ത താടീം മുടീം ......ഉള്ളിലൊരു ചിരി ഉണര്‍ന്നു.......
കുളി കഴിഞ്ഞു പുറത്തേക് ഇറങ്ങുമ്പോള്‍ അലക്കി തേച്ച ഉടുപുകളും ആയി നൈന മുന്നില്‍..
"ജോലികാരുടെ കയ്യില്‍ കൊത്തയച്ചാല്‍ പോരായിരുന്നോ....?
"വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് കുറചായെന്നു തോന്നുനല്ലോ..ഉടുപ്പെല്ലാം നാറി തുടങ്ങി..ആ നാടോടി പെണ്ണാണ്
അലക്കിയിട്ടത്..ഈ പേഴ്സ് അവള് എല്പിച്ചതാ..പണം വല്ലതും കുറവ് ഉണ്ടോന്നു നോക്കിയെരെ........"
ഞെട്ടലോടെ പേഴ്സ് വാങ്ങി നോക്കി ഇനിയും അതില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഉണ്ട്..അവള്‍
എടുത്താല്‍ തന്നെ തനിക്ക് അത് തിരിച്ചറിയാന്‍ ആകില്ലല്ലോ എന്ന് ഒരു നിമിഷം ഓര്‍ത്തു. പിന്നെ എ.ടി.എം. കാര്‍ഡ് അവിടെ
തന്നെ ഉണ്ട് അത് തന്നെ വലിയ ആശ്വാസം..
അപ്പോഴാണ് സ്വപ്നം കണ്ടത് പോലെ അവ്യക്തമായ ആ മുഖം ഓര്മ വന്നത്....എങ്ങോ കണ്ടു മറന്നത് പോലെ...
"നൈനാ....മലയാളി ആണ് ആ പെണ്ണ് അല്ലെ.......?നല്ല പരിചയം..."
"മലയാളി അല്ലെങ്കില്‍ പരിചയം ഉണ്ടാവില്ലല്ലോ...?"
ശരിയാണ്,ഏതെല്ലാം നാടുകള്‍, എതെലാം ഭാഷകള്‍,സംസ്കാരങ്ങള്‍... സ്ത്രീകള്‍ ........മദ്യക്കുപ്പികള്‍.......എവിടെ എങ്കിലും
വെച്ച് കണ്ടിട്ടുണ്ടാകാം...
" വൈകിട്ടെന്താ പരിപാടി....?കള്ളോ.....അതോ പെണ്ണോ....?"
നൈന എന്തിനും തയ്യാറാണ്....
"നൈന തരുന്നതെന്തും....ഇപ്പോള്‍ ഒരു കാപ്പി ആകാം.."
ഞാന്‍ ചിരിച്ചു..
ഉള്ളില്‍ വല്ലാത്ത എരിച്ചില്‍ ...ഇന്നലെ ഒന്നും കഴിച്ചിരുന്നില്ല....കണ്ണാടിയില്‍ നോക്കിയപ്പോള്‍ നെഞ്ഞെല്ലുകള്‍ തോള്‍
എല്ലുകളും ആയി എഴുനേറ്റ് നിന്ന് കിന്നാരം പറയുന്നത് പോലെ തോന്നി...രസിച്ചു ചിരിച്ചു പോയി...പിന്നെ ഉടുപ്പ്
എടുത്തിട്ട് ഭക്ഷണശാലയിലേക്ക് നടന്നു..
മുഷിഞ്ഞ കസേരകളും ഡസ്കുകളും അലങ്കോലമായി നിരത്തിയിട്ട ഒരു പഴയ ഹാളായിരുന്നു അത്...അടുകളയിലെ പുക
പുറത്തേക്കു പോയി മച്ചു മുഴുവന്‍ കരിപിടിച്ചിരുന്നു....നൈന ദോശയും ചട്നിയും കൊണ്ട് തന്നു..പോറല്‍ വീണതും
പഴകിയതും ആയിരുന്നു ആ സ്റ്റീല്‍ പാത്രങ്ങള്‍..ചെറിയ ഒരു ഗ്ലാസില്‍ കറുത്ത് കുറുകിയ കാപ്പിയും.
രുചികരമാല്ലാഞ്ഞിട്ടും ഞാനത് കഴിച്ചു പുറത്തേക്കിറങ്ങി...നൈന വാതിലോളം വന്നു .....
"ഞാന്‍ ചെക്കനെ വിട്ടിടുണ്ട്...കോഴിക്ക് ഇപ്പോള്‍ പഴയ വിലയൊന്നും അല്ലാ...."
പേഴ്സില്‍ നിന്നും രണ്ടു അഞ്ഞൂറ് രൂപ നോട്ടുകള്‍ എടുത്തു കൊടുത്തപ്പോള്‍ സന്തോഷവും വിനയവും പ്രകടിപിച്ചു നൈന
അത് വാങ്ങി പോക്കറ്റിലിട് എന്നെ യാത്രയാക്കി....
തിരിഞ്ഞു നിന്ന് നൈനയോടു ചോദിച്ചു..
"നൈന അവള്‍ രാത്രി വരുമോ....?
'ഇല്ല ഇനി നാളെ നോകിയാല്‍ മതി...ഉച്ച ആകുമ്പോഴേക്കും അവള്‍ സ്ഥലം വിടും..എന്താ ഇഷ്ട പെട്ടോ....?റോഡരുകില്‍
കാണും വൈകുന്നേരം സര്‍വത് വില്‍പനയും ഉണ്ട് ...."മറുപടി പറയാതെ ഞാന്‍ ഇറങ്ങി നനടന്നു.
തെരുവില്‍ വഴി വാണിഭക്കാരുടെ ബഹളമാണ് ............കര കൌശല വസ്തുക്കളും പ്ലാസ്ടര്‍ ഓഫ് പാരീസില്‍ തീര്‍ത്ത
പ്രതിമകളും കല്ച്ചട്ടികളും മറ്റും വില്‍ക്കുന്നവര്‍.......ബലൂണ്‍ കച്ചവടക്കാര്‍ പമ്പ് കൊണ്ട് കാറ്റടിച്ചു ബലൂണ്‍
വീര്‍പ്പിക്കുന്നു....ചെറുപ്പകാലത്ത് കണ്ടിടുള്ള ബലൂണ്‍ കാരെ ഓര്‍ത്തു കവിളും കണ്ണും തള്ളി വരും ബലൂണ്‍
വീര്‍പിക്കുംപോള്‍...
തെരുവിന്റെ തിരക്കുകള്‍ക്കൊരം ചേര്‍ന് സര്‍വത് വില്പനക്കര്‍ക്കിടയില്‍ ഞാന്‍ അവരെ കണ്ടു.തെല്ല്
തടിചിടുന്ടെന്നെ ഉള്ളൂ..വേറെ യാതൊരു മാറ്റവും ഇല്ല ഞാന്‍ ഒരു സര്‍വത് വാങ്ങി കുടിച്ചു കൊണ്ടു ചോദിച്ചു...
"സുഖമാണോ...?"
അവര്‍ നിശബ്ദയായി എന്നെ നോക്കി ..മറുപടി പറയാതെ നിന്നു...
"മനസ്സിലായില്ലെന്ന് വേണമെങ്കില്‍ പറയാം..കാലം കുറെ ആയല്ലോ.....ഇത്തരം സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടായാല്‍ ചേച്ചി
എന്നെ ഒരു പോട്ടികരചിലോടെ കെട്ടി പിടികുമെന്നു ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്..."
അവരുടെ കാഴ്ചയുടെ മൂര്‍ച്ച കുറഞ്ഞു നോട്ടം താഴെക്കായി......
"വീടിലുള്ളവരെ കുറിച്ചൊന്നും അറിയണം എന്നില്ലേ......?"
അവരുടെ മറുപടി ഭാവരഹിതം ആയിരുന്നു......
"എന്നെ പിണ്ഡം വെച്ചവര്‍....ചൊവ്വ ദോഷക്കാരിക്ക് ജീവിതം വേണ്ടെന്ന് പറഞ്ഞവര്‍....അവരെ കുറിച്ച് ഞാന്‍ എന്തിനു
വ്യാകുലപെടുന്നു..."
"ശരിയായിരിക്കാം ..പക്ഷെ ഊരും പേരും അറിയാത്ത ഒരുവന്റെ കൂടെ എല്ലാം ഉപേക്ഷിച്ചു ഇറങ്ങി പോകാന്‍ ചേച്ചിക്ക്
എങ്ങിനെ മനസ്സ് വന്നു...?"
"എന്‍റെ അന്നത്തെ അവസ്ഥയില്‍ അദ്ദേഹം മരണത്തിലേക്ക് വിളിചാലും ഞാന്‍ കൂടെ ചെല്ലുമായിരുന്നു.."
ശരിയാണ്...എന്‍റെ ചിന്തകള്‍ പിന്നോക്കം തിരിഞ്ഞു......പ്രായം മുപ്പത്തിയഞ്ചും കഴിഞ്ഞു അവിവാഹിതയായി കഴിഞ്ഞ
ഒരു ചൊവ്വദോഷക്കാരിക്ക് സ്വപ്നങ്ങള്‍ മങ്ങിതുടങ്ങുംപോള്‍ മറ്റെന്തു തന്നെ ചെയ്യില്ല....
കമ്പിളി വില്‍ക്കാന്‍ വന്ന മുസ്ലിം ചെറുപ്പക്കാരന്റെ കൂടെ അവര്‍ അപ്രത്യക്ഷ ആയപ്പോള്‍ ഒരു കൂട്ടര്‍ "ലവ് ജിഹാദി"ആണ്
പരദേശി എന്ന് പറഞ്ഞു..മറ്റൊരു കൂട്ടര്‍ ചുവന്ന തെരുവുകള്‍ക്ക് പെണ്‍കുട്ടികളെ കൊണ്ടു ചെന്നെത്തിക്കുന്ന
എജന്റാനെന്നും.....ഇതൊന്നും താങ്ങാന്‍ കരുതില്ലാതെ ഒരു പിതൃ ഹൃദയം മൂക്കിലൂടെയും വായിലൂടെയും പൊട്ടി
ഒഴുകി..നിയന്ത്രണങ്ങള്‍ ഇല്ലാതെ എന്‍റെ കൌമാരം അഴുക്ക് ചാലുകളില്‍ നീന്തി തുടിച്ചു..നിശബ്ദയായി ഒരു വൃദ്ധ കണ്ണീര്‍
പൊഴിച്ച് കാഴ്ച നഷ്ടപ്പെട്ട് ഇരുളില്‍ കൂനിക്കൂടി....
ഇതെല്ലാം ഇനി ഇവിടെ പറഞ്ഞിട്റെന്തിനാണ് .....ബാകി സര്‍വതും വലിച്ചുകുടിച്ചു ഗ്ലാസ് തിരികെ നല്‍കി ടേബിളില്‍
പൈസ വെച്ച് തിരികെ നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി കേട്ടു തിരിഞ്ഞു നിന്നു.....
"അദ്ദേഹത്തേം കുട്യോലേം കാണണ്ടേ ...ഇപ്പ വരും ..."
"ഞാന്‍ പിന്നീട് വരാം "
ധൃതിയില്‍ നടക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നില്ലലോ എന്ന് ഞാന്‍ കൌതുകം കൊണ്ടു....
ട്രെയിന്‍ മയാ നദിയുടെ കുറുകെ പാലം കയറുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ നൈനയുടെ ലോഡ്ജും മണല്‍ പരപ്പില്‍
മിന്നി കത്തുന്ന ചെറു വെളിച്ചങ്ങളും ഞാന്‍ കണ്ടു ....ഞാന്‍ കണ്ണുകള്‍ മുറുക്കി അടച്ചു....
ട്രെയിന്‍ മുന്നോട്ട് പോയ്കൊണ്ടേ ഇരുന്നു.......
2010, ഏപ്രിൽ 8, വ്യാഴാഴ്‌ച
മരുഭൂമി (മൂന്നു മിനികഥകള്‍)
ഒന്നാം കഥ
വരാന്തയുടെ അങ്ങേ അറ്റത്ത് നിന്നും അവര്‍ താഴേക്കു ഇറങ്ങുന്നത് നരച്ച പുരികത്തിനു താഴെ നിറഞ്ഞ മിഴികളില്‍
പ്രതിഫലിച്ചു.വീശി അടിച്ച മണല്‍ കാറ്റില്‍ ആ കാഴ്ച മറയുമ്പോള്‍ നിറഞ്ഞു പടരുന്ന ശൂന്യതയുടെ ഊഷരത
തിരിച്ചറിയുക ആയിരുന്നു ഹൃദയം ."തന്റെ മക്കള്‍ക്ക് ഇനി ആര്?" എന്ന് ഗര്‍ഭപാത്രം വിണ്ടു കീരുന്നതിന്റെ വേദന
അനാഥമായ ഭൂമിയെ മൂടുകയാണ് ഇപ്പോള്‍!
രണ്ടാം കഥ
ലഹരിയില്‍ കുതിര്‍ന്ന യൌവനങ്ങളില്‍ പുതുകാലം ആലസ്യത്തിന്റെ വിത്തുകള്‍ നിറച്ചു .ശീതളിമയില്‍ അമര്‍ന്നു
കിടന്നു അവര്‍ തങ്ങളില്‍ വിടരുന്ന നിര്‍ഗുണ പുഷ്പങ്ങളില്‍ ആത്മരതിയുടെ രുചി നുണഞ്ഞു. മൂലരഹിത
തരുക്കള്‍ക്ക് ആ മനസ്സുകളുടെ ലാളനം ധാരാളമായി !!!
മൂന്നാം കഥ
ഞൊറിവ് വീണ മണല്‍ പരപ്പിന്റെ അനന്ത വിതാനത്തില്‍ നിലാവ് പരന്നു കിടന്നു. വിരഹികളുടെ ചുടു
നിശ്വാസം വിടരാന്‍ വെമ്പിയ മൊട്ടുകളെ മുളയിലെ അവിച്ചു കളഞ്ഞു .അങ്ങനെ മരുഭൂമി എന്നെന്നേക്കും മരുഭൂമി
ആയി തുടര്‍ന്നു !!!
നിലാപക്ഷികള്‍ (കഥ)
വിശാലമായ പനന്തോട്ടതിലേക്ക് തണുത്ത കടല്‍ കാറ്റ് വീശിയടിച്ച്ചുകൊന്ടിരുന്നു.
ഓലകള്‍ ഇളകി ആടുന്ന ഈന്ത പനകളില്‍ ചിലമ്പിച്ച രാഗങ്ങള്‍ പെയ്യുന്നു!
മുഅയ്യിതിന്റെ ട്രക്ക് ഖൈമക്ക് മുന്നില്‍ വന്നു നിന്നപ്പോള്‍ ഞെട്ടലോടെ ആണ് അല്‍താഫ് പുറത്തേക്കു നോക്കിയത്.പിന്നെ
തണുപ്പ് വകവെക്കാതെ പുറത്തേക്കിറങ്ങി .
ഇന്നാണ് ശമ്പളം തരാമെന്നു പറഞ്ഞിരുന്നത്.ട്രക്ക്കില്‍ നിന്നും ഇറങ്ങിയ മു അയ്യിത് അല്‍താഫിന് അഞ്ഞൂറിന്റെ ഒരു നോട്ടു കൊടുത്തുകൊണ്ട് ചിരിച്ചു..
."സന്തോഷമായോ നിനക്ക് ...?"
അയാളുടെ ചിരി വശ്യമായിരുന്നു.ഇറുകിയ കണ്ണുകളിലെ കുറുക്കനെ കണ്ടപ്പോള്‍ അയാളുടെ ചുവന്ന കവിളുകളില്‍ അടിക്കാന്‍ തോന്നി അല്‍താഫിന്.
മു അയ്യിത് തുടര്‍ന്നു
" നീ ഗ്ഹാവയൊക്കെ ഉണ്ടാക്കി വെച്ചിട്ട് ബാങ്കില്‍ പോയി പണം അയക്കൂ.മദം(maadam) വരും അവരോടു ഇരിക്കാന്‍ പറയൂ.ഞാന്‍ വേഗം വരുമെന്നും....."
.മുഅയ്യിതിന്റെ ട്രക്ക് തിരികെ പോയി .
അല്‍താഫ് അടുപ്പില്‍ തീ കൊളുത്തി.ഗ്ഹാവക്കും ചായക്കും വെള്ളം നിറച്ചു അവന്‍ ചെറു തീയുടെ ചൂടിലേക്ക്
ചേര്‍ന്നിരുന്നു.തിളച്ച ഗ്ഹാവയുടെപരിമളം ഈര്‍പ്പം നിറഞ്ഞ മുഷിഞ്ഞ ദുര്‍ഗന്ധത്തിലൂടെ ഖൈമ(tent) ക്കുള്ളില്‍
നിറഞ്ഞു .അയാള്‍ മദഹനില്‍(പുകക്കുവാനുള്ള പാത്രം) കനല്‍ നിരത്തി ഊദിന്റെ കഷണങ്ങള്‍ നിരത്തി.അത് മെല്ലെ
പുകയാന്‍ തുടങ്ങി...ഇത്തരം മതാമുകള്‍ വരുമ്പോള്‍ എങ്ങനെ എല്ലാം ഒരുക്കണമെന്ന് അവനു കഴിഞ്ഞ നാല് വര്‍ഷമായി നല്ല
നിശ്ചയമുന്റായിരുന്നു.
ഖൈമയില്‍ ഊദിന്റെ സുഗന്ധം പരക്കുമ്പോള്‍ അവന്‍ ബ്ലാന്കെട്ടുകളില്‍ പുക തട്ടിച്ചു മടക്കി
വെച്ചു.ഇരിക്കുവാനുള്ള തട്ടുകളില്‍ അവന്‍ ഉരുളന്‍ തലയിണകള്‍ നിരത്തി.ചായയും ഗ്ഹാവയും ഫ്ലാസ്കുകളില്‍ നിറച്ചു.റൂം
ഹീട്ടെരിനോടു ചേര്‍ന്നിരുന്നു.ഖൈമയുടെ മറനീക്കി തണുത്ത കാറ്റിനൊപ്പം വിലകൂടിയ പെര്‍ഫ്യുമിന്റെ ഗന്ധം അവനെ
തഴുകിയപ്പോള്‍ അവന്‍ മെല്ലെ തല ഉയര്‍ത്തി.അത് മതാം ജമീല ആയിരുന്നു.പേര് പോലെ തന്നെ അതീവ സുന്ദരി ആയിരുന്നു
ജമീല .തടിച്ച സ്ഥാനങ്ങളും കൊഴുത്ത ശരീരവും ഉള്ള....
അവള്‍ പര്‍ദ്ദ അഴിച്ചു ഹാങ്ങറില്‍ തൂക്കി വിരിപ്പില്‍ ഇരുന്നു.കൈഫ് അല്‍ ഹാല്‍ അല്‍താഫ് ..
(നിന്റെ വിശേഷങ്ങള്‍ എന്ത്?) അവള്‍ ഇളകി ചിരിച്ചു.മദാലസമായ ചിരി!!ഫെന്‍ മുല്ല ?(പുരോഹിതന്റെ സ്ഥാനപ്പേര്)
(മുല്ല എവിടെ?) ഒരു തലയിണ എടുത്തു മടിയില്‍ വെച്ചു കൊണ്ട് അവള്‍ മുന്നോട്ടു കുനിഞ്ഞപോള്‍ ഉരുണ്ട സൌന്ദര്യം
പുറത്തേക്കു തെറിച്ചു നിന്നു.അല്‍താഫ് കണ്ണുകള്‍ പിന്‍വലിച്ചു ഷീഷ (ഹുക്ക) നിറക്കുന്നതില്‍ ശ്രധിച്ചുകൊന്ടു മറുപടി
പറഞ്ഞു. സ്തന്ന ഷോയി,ഹു ഈജി അല്‍ഹീന്‍..(കാത്തിരിക്കൂ,ഇപ്പോള്‍ വരും..)
വ്യഭിചാരം ഹറാം (നിഷിദ്ധം)ആണ്.അതിനെ
മറികടക്കാന്‍ അവര്‍ വിവാഹം ചെയ്തു.മിത്ത്ആ വിവാഹം എന്നാ സമ്പ്രതായതിലൂടെഅവര്‍ തങ്ങളുടെ മാംസ ദാഹത്തെ
ഹലാലും (അനുവദനീയം)സംപൂര്‍ണവും ആക്കി.
ജമീലയെ അല്‍താഫിന് നേരത്തെ അറിയാമായിരുന്നു.വിവാഹ മോചിത
ആയ ആ സുന്ദരി മുല്ല മുഅയ്യിതിന്റെ സാമിപ്യത്തില്‍ മാനസികവും ശാരീരികവും ആയ സന്തോഷം കണ്ടെത്തി.മുല്ലയുടെ
പ്രാര്‍ത്ഥനകള്‍ കബൂല്‍ (അള്ളാഹു സ്വീകരിക്കുമെന്ന് ഉറപുള്ളവ )ആണെന്ന് ആ പാവം വിശ്വസിച്ചിരുന്നു. ഒരു വേള അയാള്‍
തന്നെ വിവാഹം ചെയ്തു ഭാര്യ ആക്കുമെന്നും...
ഷീഷ നിറച്ചു കനല്‍ കത്തിച്ചു അവളുടെ സമീപത്തേക്ക്പൈപ്പ് നീക്കി
വെച്ചു അല്‍താഫ് അവള്‍ക്കു ഫിഞ്ചാലില്‍(ഗ്ഹാവ കുടിക്കുന്ന ചെറിയ കപ്പ്)ഗ്ഹാവ നിറച്ചു നല്‍കുമ്പോള്‍ അറിയാതെ
ഉള്ള സ്പര്‍ശനത്തില്‍ പുളകിതനായ അവന്‍ ആ സ്വര്‍ഗീയ വൃക്ഷത്തെ അടിമുടി ഒന്ന് പാളി നോക്കി.ജമീല തന്റെ
ഹാന്റ്ബാഗില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്ത് അവനു കൊടുത്തു കൊണ്ട് ഒരു കള്ളച്ചിരി ചിരിച്ചു.പണം വാങ്ങി
പോക്കറ്റില്‍ ഇടുമ്പോള്‍ ശരീരം ചൊരിയുന്നത് പോലെ അവനു അനുഭവപ്പെട്ടു.
"എനിക്ക് ബാങ്കില്‍ പോകണം" അവന്‍ ധൃതിയില്‍ അവിടെ നിന്നും ഇറങ്ങി നടന്നു.
വസ്ത്രം മാറുവാന്‍ അവന്‍ തന്റെ മുറിയിലേക്ക് പോയി.തകരപാട്ടകള്‍ കൊണ്ടു മറച്ചു
ആസ്ബെട്ടൊസ് മേഞ്ഞ ഒരു ഷെട്ട് ആയിരുന്നു അത്. തറയില്‍ നന്നേ മുഷിഞ്ഞ ഒരു വിരിപ്പും....
തിരികെ ഖയിമയില്‍എത്തുമ്പോള്‍ ഇരുള്‍ നന്നായി
പടര്‍ന്നിരുന്നു.ഈത്ത പനകള്‍ക്ക് മുകളില്‍ നിലാവ് തിളങ്ങി .തണുത്ത കാറ്റിനു മരവിപ്പിക്കുന്ന ഭാവം!!ഉള്ളിലെ ആള്‍
സാന്നിധ്യം അല്‍താഫിനെ മുട്ടത്തു നിത്തി. കൈകള്‍ തോളില്‍ പിണച്ചു വെച്ചു തന്റെ കൂരയില്‍ അയാള്‍ കുത്തി
ഇരുന്നു.
.പെട്ടെന്ന് വന്നു മുഅയ്യിതിന്റെ വിളി..
".അല്‍താഫ്..........."
അവന്‍ ഓടിച്ചെന്നു.
"വദി മദാം ഫില്‍ ബെയ്ത്".(മതാമിനെ വീട്ടില്‍ എത്തിക്കൂ)
ട്രക്കിന്റെ ചാവി അവനു നേര്‍ക്ക് അയാള്‍ എറിഞ്ഞു കൊടുത്തു
.മുഅയ്യിതിന്റെ കൂടെ മാജിതും ഉണ്ടായിരുന്നു.മുഅയ്യിതിന്റെ സാമ്പത്തിക സഹായി
ആയിരുന്നു മാജിത്.മുഅയ്യിത് മാജിതില്‍ നിന്നും പണം വസൂല്‍ ആക്കുകയും തന്റെ കാമുകിമാരെ (ഭാര്യമാരെ!!!)അയാള്‍ക്ക്
പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു...
ജമീലയുടെ മുഖത്ത് സങ്കടം നിഴലിച്ചത് അല്താഫ് ശ്രദ്ധിച്ചു. ട്രക്ക് നീങ്ങി
തുടങ്ങിയപ്പോള്‍ പിറകില്‍ ഇരുന്ന ജമീലയെ അവന്‍ പാളി നോക്ക്കി.
"ഇപ്രാവശ്യം മാജിതിനെ ആണോ കല്ല്യാണം കഴിച്ചത്..? "
മുഖവുരയില്ലാതെ അവന്‍ ചോദിച്ചു.
"
"നിന്റെ ജോലി അത് അന്വേഷിക്കല്‍ അല്ല ."
കനത്ത ശബ്ദത്തില്‍ അവള്‍ പ്രതി വചിച്ചു.
"മാജിത് ഉള്ളപ്പോള്‍ അയാളാണ് കല്യാണം കഴികാറു..പണം ഒരുപാടു കിട്ടിക്ക്കാനും....."
പരഹാസത്ത്തോടെ ഉള്ള അവന്റെ ചോദ്യത്തില്‍ അവള്‍ കൂടുതല്‍ അസ്വസ്ഥ ആയി.
"നീ ദേഷ്യപെടന്ട.നീ പറയാറുള്ളത് പോലെ മുല്ലയുടെ ദുആ (പ്രാര്‍ത്ഥന )കബൂല്‍ ആയി..അയാള്‍ക്ക് ഇപ്പോഴും പണം ആണ്
പ്രശനം."
പിന്നില്‍ നിന്നും മുള ചീന്തിയ അടക്കി പിടിച്ച കരച്ചില്‍..
കരയുന്ന ഒരാളോടു ജീവിതത്തില്‍ ആദ്യമായി അവനു വെറുപ്പ് തോന്നി..
നജബ് അപ്പോഴും ഉറങ്ങിയിരുന്നില്ല...............
(.ഈ കഥാരചനയില്‍ എന്നോട് സഹകരിച്ച ഷാ-അയിന്‍,രവുതര്‍ (അണ്ണാ ഭയ്യ )ദാബാര്‍ മുഖ്താര്‍ (മുംബൈ) എന്നിവര്‍ക്ക്
നന്ദി രേഖപ്പെടുത്തുന്നു )
{മുത്താ വിവാഹം ഷിയാ മുസ്ലിങ്ങളുടെ ഇടയില്‍ ഇന്നും നിലവില്‍ ഉണ്ട് .മുംബയില്‍ പ്രത്യേക brokermaar ഇതിനുണ്ടെന്നു പറയപ്പെടുന്നു.ഒരു നിശ്ചിത കാലാവധി നിശചയിച്ചു നടത്തുന്ന ഈ കരാറില്‍ പ്രത്യേകിച്ച് ബാധ്യതകള്‍ ഒന്നും ഇല്ല..കാലാവധിക്കുശേഷം വ്യക്തികള്‍ കരാര്‍ ആവര്തിക്കുകയോ അല്ലെങ്കില്‍ മറ്റു ബന്ധങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നു. ഇതിനു ശരീഅത് അനുശാസിക്കുന അവകാശങ്ങള്‍ (പിന്തുടര്ചാവകാശം പോലുള്ളവ)യാതൊന്നും ബാധ്യത ആകുന്നില്ല}
2009, ഡിസംബർ 20, ഞായറാഴ്‌ച
ഇടിക്കുള കുറുമ്പ (കഥ )
നാട്ടിന്‍ പുറ കൌമാരങ്ങളില്‍ ഒരുപാട് അത്ഭുതങ്ങളും അമ്പരപ്പുകളും ഉണ്ട്....പ്രണയതിന്റെ ഭാവി ചിന്തയും കാമത്തിന്റെ പ്രളയവും എന്നെ മൂടിയ കൌമാരത്തില്‍ എനിക്ക് പിയപെട്ടവാന്‍ ആയിരുന്നു ജ്യോത്സ്യന്‍ ദിവാകരന്‍!!!
ദിവാകരന്റെ കൂടെ വീടുകളില്‍ കയറി ഇറങ്ങുന്നത് എനിക്ക് രസകരമായ അനുഭവം ആയിരുന്നു..
നാട്ടിലെ മദാലസ ആയ മധ്യവയസ്ക -അമ്മിണി- യുടെ വീട്ടില്‍ കയറി ഇരുന്നു അവരുടെ ആര്‍ത്തവ ക്രമക്കേടുകളും രഹസ്യ മറുകുകളും ദിവാകരന്‍ വിവരിക്കുന്നത് ഇക്കിളിയോടെ ഞാന്‍ കേട്ടിരുന്നു.ലജ്ജയോടെ അമ്മിണി പറയുന്ന മറുമൊഴികള്‍ എന്നിലുണ്ടാക്കിയ താളപെരുമഴ ദിവാകരന്‍ ശ്രദ്ധിചിരുന്നിരിക്കണം
എന്നോട് ഒരിക്കല്‍ ചോദിച്ചു.....
.
"ഡാ ....നെനക്ക് വേണാ....?"
"ന്ത്...?"
ഞാന്‍ നിഷ്കളങ്കനായി...
"ഡാ വെള്ളരക്കനത് ഞാന്‍ കണ്ടു....
."
"ചുമ്മാ പോ ദിവാരാ...."
"വേണങ്കി പറേടാ.....വഴീണ്ട്....."
"പിന്നെ അവര്‍ക്ക് എന്നോട്.....?"
"അതൊന്നും നീ നോക്കണ്ട....നെനക്ക് വേണാ..."
ഞാന്‍ വേഗം പൂമ്പാറ്റയായി പറന്നു!!
"ങ്ങനെ...?"
"ഞാനൊരു ഹോമം ചെയ്യും ......അതിന്റെ ചെലവു നെന്റെ..."
"ഹോമോ......നീയ്യോ.....?"
ദിവാകരന് അത് ഇഷ്ടപ്പെട്ടില്ല...താന്‍ വലിയ ജ്യോതിഷിയു മന്ത്രവാദിയും ആണെന്നാണ് അവന്റെ ഭാവം!!
എന്റെ കയ്യില്‍ നിന്നും പണം കടം ചോദിക്കുമ്പോള്‍ മാത്രം അതില്ല,ഫലം -കിട്ടാകടം!!!
"ന്താ നെന്റെ പരിപാടി..........?"
അവനൊരു സഹായം എന്ന പോലെ ഞാന്‍ ചോദിച്ചു
"ഔ മൂര്ത്തീണ്ട് ...ഇടിക്കുള കുറുമ്പ.....ഞാന്‍ അതിനെ അമ്മിണീലേക്ക് ആവാഹിക്കും ..പിന്നെ നീ അങ്ങോട്ട് ചെന്നാല്‍ മതി ....ബാക്കി ഒക്കെ കുറുമ്പ നോക്കി കൊള്ളും...."
"കുരുമ്പയൊ...."?
എനിക്ക് ഹരമായി....
.
ഞാന്‍ ഒരു സിഗരട്ടെടുത്തു ദിവാകരന് കൊടുതു....അത് കത്ത്തിച് കയ്യില്‍ പിടിച്ചു മടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ചാരായ കുപ്പി വായിലേക്ക് വെള്ളം ചേര്‍ക്കാതെ കമിഴ്ത്തി...എന്ന്നോട് പറഞ്ഞ്ഞു...
"ഇരിക്ക്...."
ഞങ്ങള്‍ നാട്ടു വഴി അരികിലെ പുല്‍ത്തകിടിയില്‍ ഇഇന്നു..ചാരായത്തിന്റെ ലഹരി അവന്റെ കണ്ണുകളില്‍ തിളങ്ങി..സിഗരട്ട് ആഞ്ഞു വലിച്ചു കൊണ്ട് ദിവാകരന്‍ പറഞ്ഞു തുടങ്ങി.....
"ഇടിക്കുള കുറുമ്പ..... വീട്ടിയുടെ അഴകുള്ള പുലയ പെണ്ണ് ..പെണ്ണ് എന്ന് പറഞ്ജ്ഞ്ഞാല്‍ നല്ല...."
"ഹേ ....കള ..."ഞാനിടപെട്ടു... .ഏതു പെണ്ണായാലും ബസ് സ്ടാന്റില്‍ കിട്ടുന്ന പത്തു രൂപ പുസ്തകത്തിലെ വിവരണങ്ങള്‍ ആണ് ദിവാകര ശൈലി .......
"കാര്യം പറ ദിവാരാ....."
"ഓ..എല്ലാ സുന്ദരി പനിയാത്ത്തി പെണ്ണുങ്ങളെ പോലെ അവളും തമ്പ്രാന്റെ കണ്ണില്‍ പെട്ട്...അയാള്‍ക്ക് അവളെ വേണം!!....."
നാവു കുഴഞ്ഞു ശബ്ദം വഴുതി...
"എന്തരവല് കൊടുക്കൂലാന്നു.....യേത്....തംബ്രാനോണ്ടോ വിടുന്നു....കൈവെച്ചു തന്നെ പിന്മാറിയോല്ല് ..."
തികട്ടി വന്ന എമ്പക്കത്തിനു ശേഷം ദിവാകരന്‍ തുടര്‍ന്നു....
"സ്വയം കത്തി ചാമ്പലായ കുറുമ്പ പിന്നെ യക്ഷി ആയി വന്നു തറവാട് മുടിച്ചു..."
"ചാരിത്ര്യത്തിന്റെ രക്തസാക്ഷി അല്ലെ കുറുമ്പ...?പിന്നെ അവരെങ്ങനെ മറ്റൊരു സ്ത്രീയെ ചതിക്കാന്‍ കൂട്ട് നില്‍ക്കും ..."എന്റെ സംശയം ഞാന്‍ മറച്ചു വെച്ചില്ല..
"അതല്ലേ രാഷ്ട്രീയം....കുറുമ്പ ദളിത് പിന്നോക്ക യക്ഷി ..അമ്മിണിയോ....?സവര്‍ണ്ണ പിന്തിരിപ്പന്‍ മൂരാച്ചി...."
" ഗ്ങ്‌ാ.....'
ശബ്ദത്തോടെ ശ്ചര്ദിച്ചു ദിവാകരന്‍ അതിലേക്കു മൂക്ക് കുത്തി.....
ദിവാകരന്റെ കൂടെ വീടുകളില്‍ കയറി ഇറങ്ങുന്നത് എനിക്ക് രസകരമായ അനുഭവം ആയിരുന്നു..
നാട്ടിലെ മദാലസ ആയ മധ്യവയസ്ക -അമ്മിണി- യുടെ വീട്ടില്‍ കയറി ഇരുന്നു അവരുടെ ആര്‍ത്തവ ക്രമക്കേടുകളും രഹസ്യ മറുകുകളും ദിവാകരന്‍ വിവരിക്കുന്നത് ഇക്കിളിയോടെ ഞാന്‍ കേട്ടിരുന്നു.ലജ്ജയോടെ അമ്മിണി പറയുന്ന മറുമൊഴികള്‍ എന്നിലുണ്ടാക്കിയ താളപെരുമഴ ദിവാകരന്‍ ശ്രദ്ധിചിരുന്നിരിക്കണം
എന്നോട് ഒരിക്കല്‍ ചോദിച്ചു.....
.
"ഡാ ....നെനക്ക് വേണാ....?"
"ന്ത്...?"
ഞാന്‍ നിഷ്കളങ്കനായി...
"ഡാ വെള്ളരക്കനത് ഞാന്‍ കണ്ടു....
."
"ചുമ്മാ പോ ദിവാരാ...."
"വേണങ്കി പറേടാ.....വഴീണ്ട്....."
"പിന്നെ അവര്‍ക്ക് എന്നോട്.....?"
"അതൊന്നും നീ നോക്കണ്ട....നെനക്ക് വേണാ..."
ഞാന്‍ വേഗം പൂമ്പാറ്റയായി പറന്നു!!
"ങ്ങനെ...?"
"ഞാനൊരു ഹോമം ചെയ്യും ......അതിന്റെ ചെലവു നെന്റെ..."
"ഹോമോ......നീയ്യോ.....?"
ദിവാകരന് അത് ഇഷ്ടപ്പെട്ടില്ല...താന്‍ വലിയ ജ്യോതിഷിയു മന്ത്രവാദിയും ആണെന്നാണ് അവന്റെ ഭാവം!!
എന്റെ കയ്യില്‍ നിന്നും പണം കടം ചോദിക്കുമ്പോള്‍ മാത്രം അതില്ല,ഫലം -കിട്ടാകടം!!!
"ന്താ നെന്റെ പരിപാടി..........?"
അവനൊരു സഹായം എന്ന പോലെ ഞാന്‍ ചോദിച്ചു
"ഔ മൂര്ത്തീണ്ട് ...ഇടിക്കുള കുറുമ്പ.....ഞാന്‍ അതിനെ അമ്മിണീലേക്ക് ആവാഹിക്കും ..പിന്നെ നീ അങ്ങോട്ട് ചെന്നാല്‍ മതി ....ബാക്കി ഒക്കെ കുറുമ്പ നോക്കി കൊള്ളും...."
"കുരുമ്പയൊ...."?
എനിക്ക് ഹരമായി....
.
ഞാന്‍ ഒരു സിഗരട്ടെടുത്തു ദിവാകരന് കൊടുതു....അത് കത്ത്തിച് കയ്യില്‍ പിടിച്ചു മടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ചാരായ കുപ്പി വായിലേക്ക് വെള്ളം ചേര്‍ക്കാതെ കമിഴ്ത്തി...എന്ന്നോട് പറഞ്ഞ്ഞു...
"ഇരിക്ക്...."
ഞങ്ങള്‍ നാട്ടു വഴി അരികിലെ പുല്‍ത്തകിടിയില്‍ ഇഇന്നു..ചാരായത്തിന്റെ ലഹരി അവന്റെ കണ്ണുകളില്‍ തിളങ്ങി..സിഗരട്ട് ആഞ്ഞു വലിച്ചു കൊണ്ട് ദിവാകരന്‍ പറഞ്ഞു തുടങ്ങി.....
"ഇടിക്കുള കുറുമ്പ..... വീട്ടിയുടെ അഴകുള്ള പുലയ പെണ്ണ് ..പെണ്ണ് എന്ന് പറഞ്ജ്ഞ്ഞാല്‍ നല്ല...."
"ഹേ ....കള ..."ഞാനിടപെട്ടു... .ഏതു പെണ്ണായാലും ബസ് സ്ടാന്റില്‍ കിട്ടുന്ന പത്തു രൂപ പുസ്തകത്തിലെ വിവരണങ്ങള്‍ ആണ് ദിവാകര ശൈലി .......
"കാര്യം പറ ദിവാരാ....."
"ഓ..എല്ലാ സുന്ദരി പനിയാത്ത്തി പെണ്ണുങ്ങളെ പോലെ അവളും തമ്പ്രാന്റെ കണ്ണില്‍ പെട്ട്...അയാള്‍ക്ക് അവളെ വേണം!!....."
നാവു കുഴഞ്ഞു ശബ്ദം വഴുതി...
"എന്തരവല് കൊടുക്കൂലാന്നു.....യേത്....തംബ്രാനോണ്ടോ വിടുന്നു....കൈവെച്ചു തന്നെ പിന്മാറിയോല്ല് ..."
തികട്ടി വന്ന എമ്പക്കത്തിനു ശേഷം ദിവാകരന്‍ തുടര്‍ന്നു....
"സ്വയം കത്തി ചാമ്പലായ കുറുമ്പ പിന്നെ യക്ഷി ആയി വന്നു തറവാട് മുടിച്ചു..."
"ചാരിത്ര്യത്തിന്റെ രക്തസാക്ഷി അല്ലെ കുറുമ്പ...?പിന്നെ അവരെങ്ങനെ മറ്റൊരു സ്ത്രീയെ ചതിക്കാന്‍ കൂട്ട് നില്‍ക്കും ..."എന്റെ സംശയം ഞാന്‍ മറച്ചു വെച്ചില്ല..
"അതല്ലേ രാഷ്ട്രീയം....കുറുമ്പ ദളിത് പിന്നോക്ക യക്ഷി ..അമ്മിണിയോ....?സവര്‍ണ്ണ പിന്തിരിപ്പന്‍ മൂരാച്ചി...."
" ഗ്ങ്‌ാ.....'
ശബ്ദത്തോടെ ശ്ചര്ദിച്ചു ദിവാകരന്‍ അതിലേക്കു മൂക്ക് കുത്തി.....
ഒരു പോലീസ് കഥ (കഥ )
ഐപ്പ് പോലീസാകുന്നു...........
ക്രൌര്യവും ധിക്കാരവും കാണ്‍കെ ജന്മനാപോലീസെന്നു തോന്നാമെന്കിലും ആയവന്‍ അവതാരമെടുത്തതും പിച്ച വച്ചതും ആകാശത്ത് പറക്കുവാന്‍ മോഹിച്ച ഉറുമ്പുകളുടെ മധ്യവര്‍ഗ താവളത്തില്‍ .....
പ്രായമായാറെ പാണി പിടിച്ചത് പത്രം കൊഴിഞ്ഞ ഒലിവിന്‍ ചില്ലകളുടെ സ്മരണ പോലുള്ള അന്നാമ്മയെ.അവളോ,ചതിച്ചാല്‍ മിണ്ടാ മഠത്തില്‍ ചേരുമെന്ന് പ്രിയനോട് ശടിച്ച്ചു ശാപം ഏറ്റു വാങ്ങി മിണ്ടാതെ ഐപ്പിന്റെ മഠത്തില്‍ ചേര്‍ന്നവള്‍ ....
പോലീസെന്നാല്‍ "പോകെറ്റ് ലീക്കിംഗ് സ്പെഷലിസ്റ്റ്" എന്ന തത്വത്തെ മുറുകെ പിടിക്കുന്നവന്‍ ഐപ്പ്.
കൈക്കൂലി എന്നാല്‍ സല്‍വയും മന്നയും പോലെ വിശിഷ്ടമെന്നും ശമ്പളം പലിശക്ക് കൊടുക്കുവാനുള്ള വിത എന്നും വിശ്വസിച്ച പുണ്യവാന്‍...
"കൂട്ട"ത്തിലെ ഏറ്റവും ഇളയ കുഞ്ഞാടിന്റെ മൃതുലതയാണ് മനസ്സിന്!!!
ശമ്പള കാശില്‍ നിന്നും എട്ടണ എടുത്തു അന്നാമ്മ ഉപ്പു വാങ്ങിയ വാര്തയരിഞ്ഞാറെ ആഴ്ച ഒന്ന്നു ഗൃഹ ഭക്ഷണം ഉപേക്ഷിച്ചു വൃതം എടുത്താന്‍...അക്കാലത്ത് കഷികളുടെ ഭിക്ഷ്യാല്‍ കുക്ഷി നിറച്ചവന്‍ വ്രുതത്തിനു കരുത്തേകി...
പുലര്കാലത്തന്നു മധുര രഹിതമായി ഇലചാറും മോന്തി അപ്പം തേടി യാത്രയായി ..
വിയര്‍ക്കാതെ ഭുജിക്കുന്നത് ഹിതം അല്ലായ്കയാല്‍ ഇന്ന് കര"യാന ഭിക്ഷ എന്നുറച്ചു!!!
വിധിയാല്‍ വീഥിയില്‍ കണ്ടതോ ,!അജം ഒന്ന് കൊഴുത്തത്....അവനോ,പരീക്ഷണത്തില്‍ അകപ്പെട്ടു ഹേതു ചോദിക്കവേ ...
"എന്തുവാ കാര്യം.....?"
അജം ഉര ചെയ്താന്‍..
"സാറിന്റെ ഒരു ഒപ്പ് വേണം"
തന്റെ ഒപ്പിനു ഷാരോണ്‍ പുഷ്പ്പത്തിന്‍ സൌന്ദര്യം ദര്ശിച്ചാറെ ഇപ്പ്രകാരം ചോദിച്ചു;
"എനിക്കെന്തു തടയും....?"
"എന്തും"...മറുമൊഴി
വിശുദ്ദ വീഞ്ഞില്‍ തുടങ്ങാമെന്നുറച്ചു പാനശാലയില്‍ പ്രവേശിച്ചാറെ ചഷകങ്ങള്‍ നിറയുകയും ശൂന്യ വത്കരിക്കപ്പെടുകയും ചെയ്തു...
ആട് കരഞ്ഞു
"പോകാം"
ഉറക്കാത്ത കാലും നിവരാത്ത ശിരസ്സുമായി പറഞ്ഞിടത്ത് ഒപ്പിട്ടു കിട്ടിയ വെള്ളിക്കാശും ആയി ഗൃഹം പോകവേ അന്നാമ്മയുടെ സുവിശേഷം ഒപ്പ്രകാരം ശ്രവിക്കുമാറായി..
"കാലമാടാ.....കൈക്കൂലി കിട്ടിയാല്‍ സൊന്തം മോളേം പിടിച്ചു കൊടുക്കുവോ....അതും വേലേം കൂലീം ഇല്ലാത്ത ഒരുത്തന്..!!!"
ക്രൌര്യവും ധിക്കാരവും കാണ്‍കെ ജന്മനാപോലീസെന്നു തോന്നാമെന്കിലും ആയവന്‍ അവതാരമെടുത്തതും പിച്ച വച്ചതും ആകാശത്ത് പറക്കുവാന്‍ മോഹിച്ച ഉറുമ്പുകളുടെ മധ്യവര്‍ഗ താവളത്തില്‍ .....
പ്രായമായാറെ പാണി പിടിച്ചത് പത്രം കൊഴിഞ്ഞ ഒലിവിന്‍ ചില്ലകളുടെ സ്മരണ പോലുള്ള അന്നാമ്മയെ.അവളോ,ചതിച്ചാല്‍ മിണ്ടാ മഠത്തില്‍ ചേരുമെന്ന് പ്രിയനോട് ശടിച്ച്ചു ശാപം ഏറ്റു വാങ്ങി മിണ്ടാതെ ഐപ്പിന്റെ മഠത്തില്‍ ചേര്‍ന്നവള്‍ ....
പോലീസെന്നാല്‍ "പോകെറ്റ് ലീക്കിംഗ് സ്പെഷലിസ്റ്റ്" എന്ന തത്വത്തെ മുറുകെ പിടിക്കുന്നവന്‍ ഐപ്പ്.
കൈക്കൂലി എന്നാല്‍ സല്‍വയും മന്നയും പോലെ വിശിഷ്ടമെന്നും ശമ്പളം പലിശക്ക് കൊടുക്കുവാനുള്ള വിത എന്നും വിശ്വസിച്ച പുണ്യവാന്‍...
"കൂട്ട"ത്തിലെ ഏറ്റവും ഇളയ കുഞ്ഞാടിന്റെ മൃതുലതയാണ് മനസ്സിന്!!!
ശമ്പള കാശില്‍ നിന്നും എട്ടണ എടുത്തു അന്നാമ്മ ഉപ്പു വാങ്ങിയ വാര്തയരിഞ്ഞാറെ ആഴ്ച ഒന്ന്നു ഗൃഹ ഭക്ഷണം ഉപേക്ഷിച്ചു വൃതം എടുത്താന്‍...അക്കാലത്ത് കഷികളുടെ ഭിക്ഷ്യാല്‍ കുക്ഷി നിറച്ചവന്‍ വ്രുതത്തിനു കരുത്തേകി...
പുലര്കാലത്തന്നു മധുര രഹിതമായി ഇലചാറും മോന്തി അപ്പം തേടി യാത്രയായി ..
വിയര്‍ക്കാതെ ഭുജിക്കുന്നത് ഹിതം അല്ലായ്കയാല്‍ ഇന്ന് കര"യാന ഭിക്ഷ എന്നുറച്ചു!!!
വിധിയാല്‍ വീഥിയില്‍ കണ്ടതോ ,!അജം ഒന്ന് കൊഴുത്തത്....അവനോ,പരീക്ഷണത്തില്‍ അകപ്പെട്ടു ഹേതു ചോദിക്കവേ ...
"എന്തുവാ കാര്യം.....?"
അജം ഉര ചെയ്താന്‍..
"സാറിന്റെ ഒരു ഒപ്പ് വേണം"
തന്റെ ഒപ്പിനു ഷാരോണ്‍ പുഷ്പ്പത്തിന്‍ സൌന്ദര്യം ദര്ശിച്ചാറെ ഇപ്പ്രകാരം ചോദിച്ചു;
"എനിക്കെന്തു തടയും....?"
"എന്തും"...മറുമൊഴി
വിശുദ്ദ വീഞ്ഞില്‍ തുടങ്ങാമെന്നുറച്ചു പാനശാലയില്‍ പ്രവേശിച്ചാറെ ചഷകങ്ങള്‍ നിറയുകയും ശൂന്യ വത്കരിക്കപ്പെടുകയും ചെയ്തു...
ആട് കരഞ്ഞു
"പോകാം"
ഉറക്കാത്ത കാലും നിവരാത്ത ശിരസ്സുമായി പറഞ്ഞിടത്ത് ഒപ്പിട്ടു കിട്ടിയ വെള്ളിക്കാശും ആയി ഗൃഹം പോകവേ അന്നാമ്മയുടെ സുവിശേഷം ഒപ്പ്രകാരം ശ്രവിക്കുമാറായി..
"കാലമാടാ.....കൈക്കൂലി കിട്ടിയാല്‍ സൊന്തം മോളേം പിടിച്ചു കൊടുക്കുവോ....അതും വേലേം കൂലീം ഇല്ലാത്ത ഒരുത്തന്..!!!"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ഈ ബ്ലോഗ് തിരയൂ
അനുയായികള്‍
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2010
(5)
- ► 04/18 - 04/25 (1)
- ► 04/04 - 04/11 (2)
-
►
2009
(6)
- ► 12/20 - 12/27 (2)
- ► 10/25 - 11/01 (1)
- ► 06/07 - 06/14 (1)
- ► 02/15 - 02/22 (1)
- ► 01/04 - 01/11 (1)
-
►
2008
(4)
- ► 11/23 - 11/30 (3)
- ► 11/16 - 11/23 (1)