Ind disable

2009, ഡിസംബർ 20, ഞായറാഴ്‌ച

ഇടിക്കുള കുറുമ്പ (കഥ )

നാട്ടിന്‍ പുറ കൌമാരങ്ങളില്‍ ഒരുപാട് അത്ഭുതങ്ങളും അമ്പരപ്പുകളും ഉണ്ട്....പ്രണയതിന്റെ ഭാവി ചിന്തയും കാമത്തിന്റെ പ്രളയവും എന്നെ മൂടിയ കൌമാരത്തില്‍ എനിക്ക് പിയപെട്ടവാന്‍ ആയിരുന്നു ജ്യോത്സ്യന്‍ ദിവാകരന്‍!!!
ദിവാകരന്റെ കൂടെ വീടുകളില്‍ കയറി ഇറങ്ങുന്നത് എനിക്ക് രസകരമായ അനുഭവം ആയിരുന്നു..
നാട്ടിലെ മദാലസ ആയ മധ്യവയസ്ക -അമ്മിണി- യുടെ വീട്ടില്‍ കയറി ഇരുന്നു അവരുടെ ആര്‍ത്തവ ക്രമക്കേടുകളും രഹസ്യ മറുകുകളും ദിവാകരന്‍ വിവരിക്കുന്നത് ഇക്കിളിയോടെ ഞാന്‍ കേട്ടിരുന്നു.ലജ്ജയോടെ അമ്മിണി പറയുന്ന മറുമൊഴികള്‍ എന്നിലുണ്ടാക്കിയ താളപെരുമഴ ദിവാകരന്‍ ശ്രദ്ധിചിരുന്നിരിക്കണം
എന്നോട് ഒരിക്കല്‍ ചോദിച്ചു.....
.
"ഡാ ....നെനക്ക് വേണാ....?"

"ന്ത്...?"

ഞാന്‍ നിഷ്കളങ്കനായി...

"ഡാ വെള്ളരക്കനത് ഞാന്‍ കണ്ടു....
."
"ചുമ്മാ പോ ദിവാരാ...."

"വേണങ്കി പറേടാ.....വഴീണ്ട്‌‌....."

"പിന്നെ അവര്‍ക്ക് എന്നോട്.....?"

"അതൊന്നും നീ നോക്കണ്ട....നെനക്ക് വേണാ..."

ഞാന്‍ വേഗം പൂമ്പാറ്റയായി പറന്നു!!

"ങ്ങനെ...?"

"ഞാനൊരു ഹോമം ചെയ്യും ......അതിന്റെ ചെലവു നെന്റെ..."

"ഹോമോ......നീയ്യോ.....?"

ദിവാകരന് അത് ഇഷ്ടപ്പെട്ടില്ല...താന്‍ വലിയ ജ്യോതിഷിയു മന്ത്രവാദിയും ആണെന്നാണ്‌ അവന്റെ ഭാവം!!
എന്റെ കയ്യില്‍ നിന്നും പണം കടം ചോദിക്കുമ്പോള്‍ മാത്രം അതില്ല,ഫലം -കിട്ടാകടം!!!

"ന്താ നെന്റെ പരിപാടി..........?"

അവനൊരു സഹായം എന്ന പോലെ ഞാന്‍ ചോദിച്ചു
"ഔ മൂര്ത്തീണ്ട് ...ഇടിക്കുള കുറുമ്പ.....ഞാന്‍ അതിനെ അമ്മിണീലേക്ക് ആവാഹിക്കും ..പിന്നെ നീ അങ്ങോട്ട്‌ ചെന്നാല്‍ മതി ....ബാക്കി ഒക്കെ കുറുമ്പ നോക്കി കൊള്ളും...."

"കുരുമ്പയൊ...."?

എനിക്ക് ഹരമായി....
.
ഞാന്‍ ഒരു സിഗരട്ടെടുത്തു ദിവാകരന് കൊടുതു....അത് കത്ത്തിച് കയ്യില്‍ പിടിച്ചു മടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ചാരായ കുപ്പി വായിലേക്ക് വെള്ളം ചേര്‍ക്കാതെ കമിഴ്ത്തി...എന്ന്നോട് പറഞ്ഞ്ഞു...

"ഇരിക്ക്...."

ഞങ്ങള്‍ നാട്ടു വഴി അരികിലെ പുല്‍ത്തകിടിയില്‍ ഇഇന്നു..ചാരായത്തിന്റെ ലഹരി അവന്റെ കണ്ണുകളില്‍ തിളങ്ങി..സിഗരട്ട് ആഞ്ഞു വലിച്ചു കൊണ്ട് ദിവാകരന്‍ പറഞ്ഞു തുടങ്ങി.....

"ഇടിക്കുള കുറുമ്പ..... വീട്ടിയുടെ അഴകുള്ള പുലയ പെണ്ണ് ..പെണ്ണ് എന്ന് പറഞ്ജ്ഞ്ഞാല്‍ നല്ല...."

"ഹേ ....കള ..."ഞാനിടപെട്ടു... .ഏതു പെണ്ണായാലും ബസ്‌ സ്ടാന്റില്‍ കിട്ടുന്ന പത്തു രൂപ പുസ്തകത്തിലെ വിവരണങ്ങള്‍ ആണ് ദിവാകര ശൈലി .......

"കാര്യം പറ ദിവാരാ....."

"ഓ..എല്ലാ സുന്ദരി പനിയാത്ത്തി പെണ്ണുങ്ങളെ പോലെ അവളും തമ്പ്രാന്റെ കണ്ണില്‍ പെട്ട്...അയാള്‍ക്ക്‌ അവളെ വേണം!!....."

നാവു കുഴഞ്ഞു ശബ്ദം വഴുതി...

"എന്തരവല് കൊടുക്കൂലാന്നു.....യേത്....തംബ്രാനോണ്ടോ വിടുന്നു....കൈവെച്ചു തന്നെ പിന്മാറിയോല്ല് ..."

തികട്ടി വന്ന എമ്പക്കത്തിനു ശേഷം ദിവാകരന്‍ തുടര്‍ന്നു....

"സ്വയം കത്തി ചാമ്പലായ കുറുമ്പ പിന്നെ യക്ഷി ആയി വന്നു തറവാട് മുടിച്ചു..."

"ചാരിത്ര്യത്തിന്റെ രക്തസാക്ഷി അല്ലെ കുറുമ്പ...?പിന്നെ അവരെങ്ങനെ മറ്റൊരു സ്ത്രീയെ ചതിക്കാന്‍ കൂട്ട് നില്‍ക്കും ..."എന്റെ സംശയം ഞാന്‍ മറച്ചു വെച്ചില്ല..

"അതല്ലേ രാഷ്ട്രീയം....കുറുമ്പ ദളിത്‌ പിന്നോക്ക യക്ഷി ..അമ്മിണിയോ....?സവര്‍ണ്ണ പിന്തിരിപ്പന്‍ മൂരാച്ചി...."
" ഗ്ങ്‌ാ.....'
ശബ്ദത്തോടെ ശ്ചര്ദിച്ചു ദിവാകരന്‍ അതിലേക്കു മൂക്ക് കുത്തി.....

ഒരു പോലീസ് കഥ (കഥ )

ഐപ്പ് പോലീസാകുന്നു...........

ക്രൌര്യവും ധിക്കാരവും കാണ്‍കെ ജന്മനാപോലീസെന്നു തോന്നാമെന്കിലും ആയവന്‍ അവതാരമെടുത്തതും പിച്ച വച്ചതും ആകാശത്ത് പറക്കുവാന്‍ മോഹിച്ച ഉറുമ്പുകളുടെ മധ്യവര്‍ഗ താവളത്തില്‍ .....

പ്രായമായാറെ പാണി പിടിച്ചത് പത്രം കൊഴിഞ്ഞ ഒലിവിന്‍ ചില്ലകളുടെ സ്മരണ പോലുള്ള അന്നാമ്മയെ.അവളോ,ചതിച്ചാല്‍ മിണ്ടാ മഠത്തില്‍ ചേരുമെന്ന് പ്രിയനോട് ശടിച്ച്ചു ശാപം ഏറ്റു വാങ്ങി മിണ്ടാതെ ഐപ്പിന്റെ മഠത്തില്‍ ചേര്‍ന്നവള്‍ ....

പോലീസെന്നാല്‍ "പോകെറ്റ്‌ ലീക്കിംഗ് സ്പെഷലിസ്റ്റ്‌" എന്ന തത്വത്തെ മുറുകെ പിടിക്കുന്നവന്‍ ഐപ്പ്.

കൈക്കൂലി എന്നാല്‍ സല്‍വയും മന്നയും പോലെ വിശിഷ്ടമെന്നും ശമ്പളം പലിശക്ക് കൊടുക്കുവാനുള്ള വിത എന്നും വിശ്വസിച്ച പുണ്യവാന്‍...

"കൂട്ട"ത്തിലെ ഏറ്റവും ഇളയ കുഞ്ഞാടിന്റെ മൃതുലതയാണ് മനസ്സിന്!!!

ശമ്പള കാശില്‍ നിന്നും എട്ടണ എടുത്തു അന്നാമ്മ ഉപ്പു വാങ്ങിയ വാര്തയരിഞ്ഞാറെ ആഴ്ച ഒന്ന്നു ഗൃഹ ഭക്ഷണം ഉപേക്ഷിച്ചു വൃതം എടുത്താന്‍...അക്കാലത്ത് കഷികളുടെ ഭിക്ഷ്യാല്‍ കുക്ഷി നിറച്ചവന്‍ വ്രുതത്തിനു കരുത്തേകി...

പുലര്കാലത്തന്നു മധുര രഹിതമായി ഇലചാറും മോന്തി അപ്പം തേടി യാത്രയായി ..

വിയര്‍ക്കാതെ ഭുജിക്കുന്നത് ഹിതം അല്ലായ്കയാല്‍ ഇന്ന് കര"യാന ഭിക്ഷ എന്നുറച്ചു!!!

വിധിയാല്‍ വീഥിയില്‍ കണ്ടതോ ,!അജം ഒന്ന് കൊഴുത്തത്....അവനോ,പരീക്ഷണത്തില്‍ അകപ്പെട്ടു ഹേതു ചോദിക്കവേ ...

"എന്തുവാ കാര്യം.....?"

അജം ഉര ചെയ്താന്‍..

"സാറിന്റെ ഒരു ഒപ്പ് വേണം"

തന്റെ ഒപ്പിനു ഷാരോണ്‍ പുഷ്പ്പത്തിന്‍ സൌന്ദര്യം ദര്ശിച്ചാറെ ഇപ്പ്രകാരം ചോദിച്ചു;

"എനിക്കെന്തു തടയും....?"

"എന്തും"...മറുമൊഴി

വിശുദ്ദ വീഞ്ഞില്‍ തുടങ്ങാമെന്നുറച്ചു പാനശാലയില്‍ പ്രവേശിച്ചാറെ ചഷകങ്ങള്‍ നിറയുകയും ശൂന്യ വത്കരിക്കപ്പെടുകയും ചെയ്തു...

ആട് കരഞ്ഞു

"പോകാം"

ഉറക്കാത്ത കാലും നിവരാത്ത ശിരസ്സുമായി പറഞ്ഞിടത്ത് ഒപ്പിട്ടു കിട്ടിയ വെള്ളിക്കാശും ആയി ഗൃഹം പോകവേ അന്നാമ്മയുടെ സുവിശേഷം ഒപ്പ്രകാരം ശ്രവിക്കുമാറായി..

"കാലമാടാ.....കൈക്കൂലി കിട്ടിയാല്‍ സൊന്തം മോളേം പിടിച്ചു കൊടുക്കുവോ....അതും വേലേം കൂലീം ഇല്ലാത്ത ഒരുത്തന്..!!!"

2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ശലഭങ്ങള്‍ ..(കഥ)

മുഷിഞ്ഞ ബാല്‍ക്കണിയില്‍ ഉണങ്ങാനിട്ട വസ്ത്രങ്ങല്‍ക്കിടയിലൂടെ ഞാന്‍ താഴേക്കു നോക്കി. റോട് മുറിച്ചു കടക്കാന്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് അരികിലൂടെ വേഗത കുറച്ചു ഹോണ്‍ മുഴക്കി വാഹനങ്ങള്‍ നീങ്ങുന്നു,നജബില്‍ അങ്ങനെ ആണ്...ഓരോ ഹോണ്‍ അടിയിലും ഒരു സ്വയം ഭോഗത്തിന്റെ സുഖമനുഭവിക്കും ചെറുപ്പകാര്‍...

കസേരടുടെ കൈവരികളില്‍ ശരീരം ചെരിച്ച്ചിട്ടു അവള്‍ ഇരുന്നു..ടീ വീ യില്‍ മിഴി നട്ട്, എന്നാല്‍ അതില്‍ ശ്രദ്ധിക്കാതെ...മറെന്തോ ആലോചിക്കുന്നു എന്ന് വ്യക്തമായിരുന്നു..ഞാന്‍ അവളിലേക്ക്‌ തിരിച്ചു നടന്നു.തോളത്തു കൈകള്‍ ഇട്ടു നിലത്തിരുന്നു കൊണ്ട് ചോദിച്ചു...

"എന്തിനിത്ര തിടുക്കത്തില്‍ ഇങ്ങനെ...........?"

"അവര്‍ക്ക് പോകണമെന്നു...."

"അപ്പോള്‍ സെന്യ.....?"

"അവളെ എവിടെ എങ്കിലും താമസിപ്പിക്കണം...."

അവളെ ഇങ്ങോട്ട് വരുത്തിയാല്‍ നിനക്ക് എളുപ്പമാകില്ലേ...?"

അവള്‍ വീണ്ടും ചിന്തയിലാണ്ടു....സിഗരട്ട് കത്തിക്കും മുന്‍പേ ഞാന്‍ അത് ചുണ്ടില്‍ നിന്നടര്‍ത്തി ടീ പോയിലെക്കിട്ടു....

'തനിക്കു വേണ്ടി ഞാന്‍ എന്ത് സഹായം...................................."

"ഒന്നും വേണ്ട..പോകുന്നതിന്‍ മുന്‍പ് ഒന്ന് കാണണമെന്ന് തോന്നി..."

ദയനീയമായി അവളുടെ വാക്കും നോട്ടവും....

"സെന്യയെ ഇന്ത്യയിലേക്ക്‌ അയക്കൂ ....പഠനം തുടരാനുള്ള സംവിധാനം നമുക്ക് ചെയാം..."

"എത്ര നാളത്തേക്ക്....വേണ്ട ...മറ്റൊരു ബാധ്യത കൂടി ഞാന്‍ വാങ്ങി വെക്കില്ല....."

അവളുടെ മുഖം തുടുത്തു...ഞാന്‍ എഴുന്നേറ്റു ഫ്ലാസ്കില്‍ നിന്നും പകര്‍ന്ന ചായ അവള്‍ക്കു നീട്ടി ,അവളാകട്ടെ ആ കപ്പു വാങ്ങി ടീ പോയില്‍ വെച്ച് സിഗരറ്റിനു തീ കൊളുതുകയാണ് ചെയ്തത്.....

പ്രതീക്ഷിച്ച്ചതാണ് ഈ ദിവസം ...ഒരിക്കല്‍ അവര്‍ പോകുമെന്ന് സെരിയക്ക്‌ അറിയാമായിരുന്നു...

"നന്നേ ചെറിയ പ്രായത്തില്‍ വിവാഹവും പ്രസവവും ആയി ഞാന്‍ തളര്‍ന്നു പോയി അല്ലെങ്കില്‍ സെരിയയെക്കാള്‍ നിനക്ക് ഇണങ്ങുക ഞാനായിരുന്നു.."

ഒരിക്കല്‍ നജബില്‍ സെരിയയുടെ അമ്മ വിരുന്നു വന്നപ്പോള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു........
ജീവിതം ഉത്സവം ആണെന്ന് അവര്‍ വിശ്വസിച്ചു....തന്നെ കാത്തിരിക്കുന്ന തന്റെ കാമുകനെ കുറിച്ച് സ്വന്തം മകളുടെ മുന്‍പില്‍ വച്ച് അവര്‍ ധാരാളംമായി സംസാരിച്ചു!!!

ലോകല്‍ പാര്‍ട്ട്നര്‍ എന്ന ചിന്തക്ക് സൌഹൃതതിനും പ്രണയത്തിനും ഇടയില്‍ എവിടെയോ ആണ് സ്ഥാനം എന്ന് എനിക്ക് നിര്‍ണയിച്ചു തന്നത് സെരിയ ആയിരുന്നു..

പരിചയപ്പെടുമ്പോള്‍ സുന്ദരിയായ ഒരു ഇന്തോനേഷ്യന്‍ നേര്സിനോട് തോന്നിയ കൌതുകം ,വഴി മാറിയത് ആദരവോടെ ആയിരുന്നു....അനുജത്തിയുടെ സംരക്ഷനാര്‍ഥം അവള്‍ അമ്മയ്ക്കും അവരുടെ കാമുകനും വേണ്ടി തന്റെ സമ്പാദ്യം ചിലവഴിച്ചു കൊണ്ടേ ഇരുന്നു..

പലപ്പോഴു ആ പണം അവര്‍ ധൂര്തടിക്കുകയാനെന്നും ഇങ്ങനെ സ്വയം നഷ്ടപ്പെടെന്ടെന്നും സെന്യയുടെ ഉപദേശം അവള്‍ കണ്ണീരോടെ എന്നോട് പറഞ്ഞതും ഞാനോര്‍ത്തു....

"ശരീരം ആദ്മാവിനെ ജയിക്കുന്നത് ഇതില്‍ കണ്ണി പോലെ ആണ്, മരം നശിക്ക്വോളം താന്‍ ആ മരത്തിനു അലങ്കാരമാനെന്നു അത് അഹങ്കരിച്ചു കൊണ്ടേ ഇരിക്കും"

അവളെ ഞാന്‍ അപ്പോഴേക്കും ഏറെ ക്കുറെ മനസ്സിലാക്കി തുടങ്ങിയിരുന്നു..അല്ലെങ്കില്‍...
"എന്റെ കൂട്ട് കൂടുന്നത് ആത്മ നിര്‍വാണതിനാണല്ലോ " എന്ന് ഞാന്‍ കളിയാക്കിയേനെ...

"ഞാന്‍ തിരികെ വന്നാലും നമ്മുടെ സൌഹൃതം തുടര്‍ന്നെന്നു വരില്ല..."

അവളുടെ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി........

ഞാന്‍ നിശ്ശബ്ദമായി അവളെ നോക്കി..

"സെര്യയെ യാത്രയാക്കാന്‍ ഞാന്‍ വരാം...."

"വേണ്ട ,ഹോസ്പിടല്‍ ബസില്‍ അവര്‍ കൊണ്ടുപോകും...."

"എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം..."

അവള്‍ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ശബ്ദം കുറച്ചു തേങ്ങലോടെ ചോദിച്ചു

"എന്നോട് പോകരുതെന്ന് പറഞ്ഞു കൂടെ.....?"

എന്റെ ഉള്ളില്‍ ഒരു മിന്നല്‍ പിറന്നു.....താന്തോന്നിയായ സ്ത്രീയുടെ മകള്‍.....യാതൊരു വിധ പ്രതീകഷകളും ഇല്ലാഞ്ഞിട്ടും സദാചാര സീമകള്‍ ലംഖിച്ചു കൂതാടിയവള്‍......

ഞാന്‍ തിരികെ നടന്നു ..പിറകില്‍ വാതിലടയുന്ന ശബ്ദം കേള്‍ക്കുവാന്‍ ഞാന്‍ കാതോര്‍ത്തു.....
മിറ്റത്ത്‌ എത്തുമ്പോഴും ഞാന്‍ ആ ശബ്ദം കേട്ടില്ല........

2009, ജൂൺ 12, വെള്ളിയാഴ്‌ച

ജബല്‍ ഹജരിന്റെ താഴ്വരയില്‍.....

ഹൈദര്‍ ഔഫിയുടെ നിത്യസന്ദര്‍ശനം ലകഷ്യമാക്കുന്നത് മിയാദിനെ ആണെന്ന് ഞാന്‍ അറിയുന്നത് ഖാലിദില് നിന്നാണ്‌.ഖാലിദ്‌ അവളുടെ ഇളയ സഹോദരനാണ് ..വിവാഹ മോചിത ആയിരുന്നു മിയാദ്‌.അവളുടെ പിതാവിന്റെ പിതൃസഹോദര പുത്രനും സുഹൃത്തും ആയിരുന്നു ഔഫി .

അയാള്‍ക്ക്‌ അവളോട്‌ താല്പര്യം തോന്നിയത് വളരെ വിചിത്രമായി എനിക്ക് തോന്നി.അവള്‍ക്കു ഔഫിയെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമൊന്നും ഇല്ലായിരുന്നു. ജിവിതത്തിന്റെ സ്വര്‍ഗീയ ഭാവങ്ങളോട് ആ അറബ്പെങ്കോടിക്ക് അമിതമായ അഭിനിവേശമായിരുന്നു.
ഹജര്‍ ജബലില്‍ ഉച്ചിയില്‍ കയറി നിന്നാല്‍ നജബിന്റെ മനോഹരമായ ആകാശ കാഴ്ച കാണാം .കിഴക്ക് അനന്ദമായ മണല്പരപ്പും പടിഞ്ഞാറ് നിശ്ചലമായ കടലും......കടലിലെ മത്സ്യ ബന്ധന ബോട്ടുകളും കരയിലെ പച്ചപിടിച്ച പനന്തോപ്പുകളും ചേര്‍ന്ന് കൌതുക കരമായ വര്‍ണക്കാഴ്ചയായിരുന്നു.വറുത്ത സൂര്യ കാന്തി വിത്തുകള്‍ കൊറിച്ചു കൊണ്ട് ഞാന്‍ സായാഹ്നങ്ങളില്‍ ഹജര്‍ ജബലിന്റെ മുകളിലേക്ക് കയറും ,കാഴ്ച കണ്ടിരിക്കാന്‍.......
മന്ഭിത്ത്തികള്‍ക്ക് മുകളില്‍ ഈത്തപ്പനതടികള്‍ നിരത്തി മേഞ്ഞ കെട്ടിടങ്ങളില്‍ വരണ്ട ജീവിതങ്ങള്‍ ഉണ്ടുറങ്ങി...ഭക്ഷണത്തിന്റെയും രതിയുടെയും ഭൊഗമെലന്ഗല്ക്കപ്പുരമ് അവരെ മറ്റൊന്നും അലട്ട്ടിയില്ല . ഒട്ടകങ്ങള്‍കും പനന്തോപ്പുകള്‍ക്കും മുകളില്‍ സ്ത്രീ മാത്രമായിരുന്നു സൌന്ദര്യം ............

മിയാദ്‌ ഔഫി എന്നാ തെളിനിലാവിനെ എന്നിട്ടും അവളുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു............

വവാഹം ഉറപ്പിച്ചു എന്നറിഞ്ഞപ്പോള്‍ എനിക്ക് പ്രത്യകിച്ച് ഒന്നും തോന്നിയില്ല,കാരണം ഈ മരുഭൂമിയില്‍ ജനിച്ചു മരിച്ച എത്രയോ സുന്ദരിമാര്‍ ഇത്തരം വൃദ്ധന്മാര്‍ക്ക് പുതപ്പായിതീര്നിട്ടുണ്ട് ..തുള്ളി വിയര്‍പ്പു പൊടിയാതെ!!!!
എനിക്കറിയാം ഞാന്‍ കേട്ടിട്ടുണ്ട് അത്തരം കഥകള്‍ ,............
ജുമാ നമസ്കാരത്തിന് ശേഷം ഊദു പുകയുന്ന മദഹനുകള്‍ക്ക് ചുറ്റും ഗ്ഹാവയും കുടിച്ചിരുന്ന പുരുഷന്‍മാര്‍ ഭക്ഷണത്തിന് കാത്തിരിക്കുമ്പോള്‍ സുലൈമാന്‍ ഔഫി ,ഹൈദര്‍ ഔഫിക്ക് തന്‍റെ മകളേ നിക്കാഹ് ചെയ്തു കൊടുത്തു ...സാക്ഷികളും അവരുടെ സമപ്രായക്കാരായ വൃദ്ധന്മാരായിരുന്നു....ഹൈദര്‍ ഔഫി അഞ്ഞൂറ് ഒട്ടകങ്ങളെ മഹറായി പ്രഖ്യാപിച്ചു ...സമ്പന്നനായിരുന്നു ഹൈദര്‍ ഔഫി.......
സദസ്സിനു ആട്ടിറച്ചിയും ചോറും നിറച്ച ഭക്ഷണ തളികകള്‍ നിരത്തി വച്ച് ഞാന്‍ ജബല്‍ ഹജരിലേക്ക് നടന്നു.സുലൈമാന്‍ ഔഫിയുടെ ശയനഗേഹത്തിനു സമീപം എത്തിയപ്പോള്‍ പൊട്ടി വീണത്‌ പോലെ മുന്നില്‍;അവള്‍...മിയാദ്.....അവളുടെ കയ്യില്‍ പിഞ്ഞാണം നിറയെ വറുത്ത സൂര്യകാന്തി വിത്തുകള്‍....പാത്രം എന്റെ കയ്യില്‍ തന്നിട്ട് അവള്‍ എന്നെ സൂക്ഷിച്ചു നോക്കി.....

"ആരെങ്കിലും കണ്ടാല്‍ ........."ഞാന്‍ തിടുക്കത്തില്‍ നടന്നു........

ജബല്‍ ഹജറിന്റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ അവള്‍ അവിടെ തന്നെ നില്‍ക്കുന്നു!!!
എന്നെ നോക്കി ;അതെ നില്പ്.........
കാല്‍ വേദനിക്കുന്നുണ്ടായിരുന്നു..ജബല്‍ ഹജറിലെ കല്‍ച്ചീളുകള്‍ മുറിവുണ്ടാക്കാന്‍ പോന്ന മൂര്‍ച്ച ഉള്ളവയായിരുന്നു.
സൂര്യന്‍ കടലിലേക്ക്‌ തളര്‍ന്നു വീഴുന്നു .........ഇടയന്മാര്‍ തങ്ങളുടെ ആട്ടിന്‍ പറ്റവും ആയി മടക്കയാത്രയിലാണ്..

ആ കടലിനക്കരെയാണ് എന്റെ മലയാളം!!!!!!!!!

എന്‍റെ വരണ്ട തലമുടിയില്‍ നനുത്ത കരസ്പര്‍ശം....അവള്‍ മിയാദ് .....എന്‍റെ കൈ കുമ്പിളില്‍ ഒരു നിലാവുദിക്കുന്നു .....കനത്ത പാറ ചീളുകള്‍ മെത്തയായി......ഞാന്‍ മിയാദെന്ന കടലില്‍ കപ്പലിറക്കി.....ഭ്രാന്തനായ നാവികനെപ്പോലെ .......ചുറ്റും തിരമാലകള്‍ ആര്‍ത്തലച്ചു പെയ്യുന്നു........ഞാന്‍ നനഞു തളര്‍ന്നു......
അവള്‍ കരയുകയാണോ.....? എന്തിനു.....?

"ഞാന്‍ നിന്നെ കൈയ്യോഴിയുകയാണ്.......എന്‍റെ പിതാവിന്‍റെ വിദേശിയായ തോട്ടക്കാരനെ...."

നിലാവെളിച്ചത്തില്‍ ചുവന്ന അധരങ്ങള്‍ വിറകൊണ്ടു ...........

"ഒരു കിഴവന്റെ കൂടെ ജീവിക്കുമ്പോഴും ഞാന്‍ അയാളെ വന്ചിക്കില്ല ........നീ .....പക്ഷെ എന്നുമെന്റെ പ്രിയപ്പെട്ടവനായിരിക്കും......."

അവള്‍ മലവെള്ള പാച്ചില്‍ പോലെ കുതിചോഴുകുന്നു......
താഴെ ,വിറകുകള്‍ കത്തുന്ന തട്ടിന് ചുറ്റും അവര്‍ ചുറ്റി ഇരിക്കുന്നു....ആ ദൂര ക്കഴ്ചയിലും ഞാന്‍ ഹൈദര്‍ ഔഫി എന്നാ വൃദ്ധനെ കണ്ടു.....
പിന്നില്‍ നിലാവുപോലെ അവള്‍............
അവളുടെ ഹൃദയത്തില്‍ കൈ വച്ച് ഞാന്‍ പറഞ്ഞു....
"ഇല്ല.......നിന്നെ വീണ്ടും...ഒരു ദുഖ കടലിലേക്ക്‌ കൈ വിടില്ല ........."

അവളെ തള്ളി പിന്നോക്കം മറിച്ച്‌ വീഴ്ത്തി ഞാന്‍ ജബല്‍ ഹജറിന്റെ താഴ്വരയിലേക്ക് ഓടിയിറങ്ങി.....
മറുവശത്ത് രക്തം പടര്‍ന്നു കല്ചീളുകള്‍ക്കിടയില്‍ അവള്‍.....മരണം കാത്തു കിടക്കുകയാവാം............

2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

NOTHING

Oh my friends from soul of warm snow
what I said nothing more......
Refugees,the endless traveller of history
your saved tears make the volcano in humanity
There are no waiting any ANSAARYS for MUHAJIR
in side the palace only dance party's
Hunters not find the songs of hearts
The red views only watch blood and bone
The frozen hearts harder than stone in your hands
Shadow of devil covered the earth
I hope,
one day come a rainbow for you
IN the valley of Gazza at a spring time evening
Then you stop that story for your grandson
"TOO HARD WAS LOST PAST"

2009, ജനുവരി 7, ബുധനാഴ്‌ച

കണ്ണിന്റെ കഥകള്‍

കറുപ്പും വെളുപ്പും ആയി ചെഗുവേരയുടെ ചിത്രം
തീഷ്ണംആയ കണ്ണുകളില്‍ വിപ്ലവ കനലിന്ടെ തിളക്കം
ചത്ത കഴുതയുടെ കണ്ണുള്ള ഗുണ്ട ആരാണ് ......?
പാതി അടഞ്ഞ ഫലസ്തീന്‍ ബാലികയുടെ കണ്ണുകളില്‍ എന്താണ് ..?
സെയ്തിയുടെ കണ്ണുകള്‍ ,സദ്ദാമിന്റെ കണ്ണുകള്‍ ,ജാനുവിന്റെ കണ്ണുകള്‍......
ഗന്ധിജി യുടെ കണ്ണുകള്‍ ,ഗോഡ്സേയുടെ കണ്ണുകള്‍
കടുവയുടെ കണ്ണുകള്‍ ,മുയലിന്റെ കണ്ണുകള്‍ .........
ഇരയുടെ കണ്ണുകള്‍ ,വേട്ടക്കാരന്റെ കണ്ണുകള്‍ ...
കഥപറയുന്ന കണ്ണുകള്‍ ഇനിയും എത്ര....................?

ഈ ബ്ലോഗ് തിരയൂ

അനുയായികള്‍