Ind disable

2009, ഡിസംബർ 20, ഞായറാഴ്‌ച

ഒരു പോലീസ് കഥ (കഥ )

ഐപ്പ് പോലീസാകുന്നു...........

ക്രൌര്യവും ധിക്കാരവും കാണ്‍കെ ജന്മനാപോലീസെന്നു തോന്നാമെന്കിലും ആയവന്‍ അവതാരമെടുത്തതും പിച്ച വച്ചതും ആകാശത്ത് പറക്കുവാന്‍ മോഹിച്ച ഉറുമ്പുകളുടെ മധ്യവര്‍ഗ താവളത്തില്‍ .....

പ്രായമായാറെ പാണി പിടിച്ചത് പത്രം കൊഴിഞ്ഞ ഒലിവിന്‍ ചില്ലകളുടെ സ്മരണ പോലുള്ള അന്നാമ്മയെ.അവളോ,ചതിച്ചാല്‍ മിണ്ടാ മഠത്തില്‍ ചേരുമെന്ന് പ്രിയനോട് ശടിച്ച്ചു ശാപം ഏറ്റു വാങ്ങി മിണ്ടാതെ ഐപ്പിന്റെ മഠത്തില്‍ ചേര്‍ന്നവള്‍ ....

പോലീസെന്നാല്‍ "പോകെറ്റ്‌ ലീക്കിംഗ് സ്പെഷലിസ്റ്റ്‌" എന്ന തത്വത്തെ മുറുകെ പിടിക്കുന്നവന്‍ ഐപ്പ്.

കൈക്കൂലി എന്നാല്‍ സല്‍വയും മന്നയും പോലെ വിശിഷ്ടമെന്നും ശമ്പളം പലിശക്ക് കൊടുക്കുവാനുള്ള വിത എന്നും വിശ്വസിച്ച പുണ്യവാന്‍...

"കൂട്ട"ത്തിലെ ഏറ്റവും ഇളയ കുഞ്ഞാടിന്റെ മൃതുലതയാണ് മനസ്സിന്!!!

ശമ്പള കാശില്‍ നിന്നും എട്ടണ എടുത്തു അന്നാമ്മ ഉപ്പു വാങ്ങിയ വാര്തയരിഞ്ഞാറെ ആഴ്ച ഒന്ന്നു ഗൃഹ ഭക്ഷണം ഉപേക്ഷിച്ചു വൃതം എടുത്താന്‍...അക്കാലത്ത് കഷികളുടെ ഭിക്ഷ്യാല്‍ കുക്ഷി നിറച്ചവന്‍ വ്രുതത്തിനു കരുത്തേകി...

പുലര്കാലത്തന്നു മധുര രഹിതമായി ഇലചാറും മോന്തി അപ്പം തേടി യാത്രയായി ..

വിയര്‍ക്കാതെ ഭുജിക്കുന്നത് ഹിതം അല്ലായ്കയാല്‍ ഇന്ന് കര"യാന ഭിക്ഷ എന്നുറച്ചു!!!

വിധിയാല്‍ വീഥിയില്‍ കണ്ടതോ ,!അജം ഒന്ന് കൊഴുത്തത്....അവനോ,പരീക്ഷണത്തില്‍ അകപ്പെട്ടു ഹേതു ചോദിക്കവേ ...

"എന്തുവാ കാര്യം.....?"

അജം ഉര ചെയ്താന്‍..

"സാറിന്റെ ഒരു ഒപ്പ് വേണം"

തന്റെ ഒപ്പിനു ഷാരോണ്‍ പുഷ്പ്പത്തിന്‍ സൌന്ദര്യം ദര്ശിച്ചാറെ ഇപ്പ്രകാരം ചോദിച്ചു;

"എനിക്കെന്തു തടയും....?"

"എന്തും"...മറുമൊഴി

വിശുദ്ദ വീഞ്ഞില്‍ തുടങ്ങാമെന്നുറച്ചു പാനശാലയില്‍ പ്രവേശിച്ചാറെ ചഷകങ്ങള്‍ നിറയുകയും ശൂന്യ വത്കരിക്കപ്പെടുകയും ചെയ്തു...

ആട് കരഞ്ഞു

"പോകാം"

ഉറക്കാത്ത കാലും നിവരാത്ത ശിരസ്സുമായി പറഞ്ഞിടത്ത് ഒപ്പിട്ടു കിട്ടിയ വെള്ളിക്കാശും ആയി ഗൃഹം പോകവേ അന്നാമ്മയുടെ സുവിശേഷം ഒപ്പ്രകാരം ശ്രവിക്കുമാറായി..

"കാലമാടാ.....കൈക്കൂലി കിട്ടിയാല്‍ സൊന്തം മോളേം പിടിച്ചു കൊടുക്കുവോ....അതും വേലേം കൂലീം ഇല്ലാത്ത ഒരുത്തന്..!!!"

ഈ ബ്ലോഗ് തിരയൂ

അനുയായികള്‍